Skip to main content

യുഡിഎഫിന്റെ വര്‍ഗീയ കൂട്ടുകെട്ടിനെയും മാധ്യമ നുണപ്രചാരണങ്ങളെയും മറികടന്ന്‌ തിളങ്ങുന്ന വിജയം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________
യുഡിഎഫിന്റെ വര്‍ഗീയ കൂട്ടുകെട്ടിനെയും മാധ്യമ നുണപ്രചാരണങ്ങളെയും മറികടന്ന്‌ തിളങ്ങുന്ന വിജയമാണ്‌ തദ്ദേശ സ്വയം ഭരണ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വന്തമാക്കിയത്. 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സീറ്റിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. അതില്‍ 17 എണ്ണം എല്‍ഡിഎഫ്‌ വിജയിച്ചു. യുഡിഎഫിന്‌ 12 ഇടത്ത്‌ മാത്രമാണ്‌ വിജയിക്കാനായത്‌. ബിജെപിക്ക്‌ സീറ്റുകളൊന്നും ലഭിച്ചില്ല. 7 മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ്‌ പിന്തുണയോടെ ഒരു എസ്‌ഡിപിഐ സ്ഥാനാര്‍ത്ഥിക്കും വിജയിക്കാനായി. വിജയിച്ച പല വാര്‍ഡുകളിലും യുഡിഎഫ്‌ നേടിയതിന്റെ പല മടങ്ങ്‌ വോട്ട്‌ നേടിയാണ്‌ എല്‍ഡിഎഫ്‌ വിജയിച്ചത്‌.
തിരുവനന്തപുരം പാങ്ങോട്‌ ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ്‌ സിറ്റിംഗ്‌ സീറ്റായ പുലിപ്പാറ വാര്‍ഡ്‌ കോണ്‍ഗ്രസ്‌ വോട്ടുനേടി എസ്‌ഡിപിഐ വിജയിച്ചു. കോണ്‍ഗ്രസ്‌ മൂന്നാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടു. കോണ്‍ഗ്രസ്‌ എത്രത്തോളം വര്‍ഗ്ഗീയ ശക്തികള്‍ക്ക്‌ അടിപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണിത്‌.
തിരുവനന്തപുരം കോര്‍പറേഷനിലെ ശ്രീവരാഹം വാര്‍ഡില്‍ 2020-ല്‍ 408 വോട്ട്‌ നേടിയ കോണ്‍ഗ്രസ്‌ ഇക്കുറി 277 വോട്ടിലേക്ക്‌ ചുരുങ്ങി. കോണ്‍ഗ്രസിന്‌ കുറഞ്ഞ വോട്ടുകള്‍ ബിജെപിയുടെ വോട്ട്‌ വര്‍ധനവായി മാറി. ഈ വാര്‍ഡില്‍ 1358 വോട്ട്‌ നേടിയാണ്‌ ഇടതുപക്ഷ സ്ഥാനാര്‍ഥി വിജയിച്ചത്‌.
പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാടിനും വര്‍ഗീയ കക്ഷികളോടുള്ള ബാന്ധവത്തിനുമെതിരെ ജനം വിധിയെഴുതി. വയനാട്‌ ദുരന്ത ബാധിതരെപ്പോലും പരിഗണിക്കാതെ കേരളത്തോട്‌ ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള വിധി കൂടിയാണിത്‌. മാധ്യമങ്ങളുടെ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്നതിന്റെ തെളിവ്‌ കൂടിയാണ് ഈ തെരഞ്ഞെടുപ്പ്‌.
കേരളത്തിലെ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ ജനങ്ങള്‍ വലിയ തോതിലുള്ള പിന്തുണ നല്‍കുന്നുണ്ടെന്ന കാര്യം വീണ്ടും തെളിയിക്കുകയാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ക്കും, മതനിരപേക്ഷതയില്‍ ഉറച്ചുനിന്ന സമീപനത്തിനുമുള്ള അംഗീകാരം കൂടിയാണ്‌ ഈ തെരഞ്ഞെടുപ്പിലൂടെ ഉണ്ടായത്‌. എല്‍ഡിഎഫിന്‌ അനുകൂലമായി വിധിയെഴുതിയ മുഴുവന്‍ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നു. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.