Skip to main content

തൊഴിലുറപ്പ്‌ പദ്ധതിയെ ആധാർ അധിഷ്‌ഠിതമാക്കിയത് പിൻവലിക്കണം

സിപിഐ എം പോളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________
ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയെ ആധാർ അധിഷ്‌ഠിതമാക്കിയ കേന്ദ്രസർക്കാർ നടപടി രാജ്യത്തെ കോടിക്കണക്കായ ഗ്രാമീണ തൊഴിലാളികളോട്‌ കേന്ദ്രം പുലർത്തുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്. തൊഴിലുറപ്പ്‌ പദ്ധതിയുടെ വേതനവിതരണം ജനുവരി ഒന്ന്‌ മുതൽ നിർബന്ധമായും ആധാർ അധിഷ്‌ഠിതമാക്കിയിരിക്കയാണ്‌. കോടിക്കണക്കായ തൊഴിലാളികളുടെ നിയമപരമായ അവകാശമാണ്‌ ഈ നടപടിയിലൂടെ സർക്കാർ കവർന്നെടുക്കുന്നത്‌.

നിയമപ്രകാരം ഏതൊരു ഗ്രാമീണ തൊഴിലാളിക്കും തൊഴിൽ കാർഡിന്‌ അവകാശമുണ്ട്‌. ഏതൊരു തൊഴിൽ കാർഡുടമയ്‌ക്കും വർഷം കുറഞ്ഞത്‌ 100 ദിവസത്തെ തൊഴിലിന്‌ അവകാശമുണ്ട്‌. ആധാർ അധിഷ്‌ഠിത വേതന വിതരണത്തിനായി തൊഴിൽ കാർഡുടമയെ യോഗ്യർ, അയോഗ്യർ എന്നിങ്ങനെ രണ്ടായി സർക്കാർ തിരിച്ചിരിക്കയാണ്‌. കഴിഞ്ഞ മൂന്നവർഷ കാലയളവിൽ കുറഞ്ഞത്‌ ഒരു ദിവസമെങ്കിലും തൊഴിലെടുക്കാത്തവരെല്ലാം സർക്കാർ മാനദണ്ഡപ്രകാരം അയോഗ്യരാണ്‌. സർക്കാർ കണക്കുപ്രകാരം 25.25 കോടി കാർഡുടമകളിൽ 14.35 കോടി പേർ മാത്രമാണ്‌ യോഗ്യരായുള്ളത്‌. ശേഷിച്ചവരെയെല്ലാം അയോഗ്യരായി തള്ളി.

14.35 കോടി യോഗ്യരായ കാർഡുടമകളുടെ കാര്യത്തിൽ തന്നെ 1.8 കോടി പേർക്ക്‌ (12.7 ശതമാനം) ഇനിയും ആധാർ അധിഷ്‌ഠിയ സംവിധാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടില്ല. അവർക്കും ഇനി മുതൽ തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കില്ല. ഗ്രാമീണ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലെയും മോശം ഇന്റർനെറ്റ്‌ കണക്‌റ്റിവിറ്റിയാണ്‌ തൊഴിലാളികൾ പുറത്താക്കപ്പെടാൻ കാരണം. തൊഴിലുറപ്പ്‌ നിയമത്തിന്‌ നേരെയുള്ള കടന്നുകയറ്റമാണ്‌ സർക്കാർ നടപടി. സാങ്കേതികത ആയുധമാക്കി നിയമപരമായ അവകാശങ്ങളെ പോലും മോദി സർക്കാർ അട്ടിമറിക്കുകയാണ്‌. ആധാർ അധിഷ്‌ഠിത വേതനവിതരണം നിർബന്ധമാക്കിയ നടപടിയിൽ നിന്നും പിന്തിരിയാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.