Skip to main content

ജമ്മു കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക

ഡൽഹിയിൽ ചേർന്ന സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിൽ അംഗീകരിച്ച പ്രമേയം
________________________________________
370-ാം വകുപ്പ്‌ റദ്ദാക്കി ജമ്മു – കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളായി വിഘടിപ്പിക്കുകയും ചെയ്‌തിട്ട്‌ നാല്‌ വർഷമായി. ഭരണഘടനയ്‌ക്കും ഫെഡറലിസത്തിനും നേരെ ഉണ്ടായ ഈ കടന്നാക്രമണത്തിനുശേഷം ജമ്മു – കശ്‌മീർ ജനതയുടെ എല്ലാ അവകാശങ്ങളും കവർന്നെടുത്തു.

കേന്ദ്ര ഭരണത്തിൽ സ്ഥിരവാസ നിയമങ്ങളും ഭൂമി നിയമങ്ങളും ഭേദഗതി ചെയ്‌ത്‌ ജമ്മു – കശ്‌മീരിന്റെ തനിമ മാറ്റിമറിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഇവിടത്തെ ജനസംഖ്യാ ഘടന തന്നെ മാറ്റിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
യുഎപിഎ, പൊതു സുരക്ഷാനിയമം തുടങ്ങിയ കിരാതനിയമങ്ങൾ ഉപയോഗിച്ച്‌ രാഷ്‌ട്രീയ നേതാക്കളെയും പ്രവർത്തകരെയും വൻതോതിൽ തടവിലാക്കി. നൂറുകണക്കിന്‌ രാഷ്‌ട്രീയ തടവുകാർ ഇപ്പോഴും മോചിതരായിട്ടില്ല; ഇവരിൽ പലരും സംസ്ഥാനത്തിന്‌ പുറത്തുള്ള ജയിലുകളിലാണ്‌.

കേന്ദ്രസർക്കാർ വലിയ അവകാശവാദങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും സാമ്പത്തികനില വഷളായി, തൊഴിലില്ലായ്‌മ നിരക്ക്‌ ഇവിടെ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്‌. ആപ്പിൾ കർഷകരും ചെറുകിട സംരംഭകരും കടുത്ത ദുരിതത്തിലാണ്.
മാധ്യമങ്ങളെ അടിച്ചമർത്തുകയാണ്‌. കടുത്ത സെൻസർഷിപ്പ്‌ നിലനിൽക്കുന്നു. അഭിപ്രായപ്രകടന സ്വാതന്ത്ര്യമില്ല. മാധ്യമപ്രവർത്തകരെയും കൂട്ടത്തോടെ ജയിലിൽ അടച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ്‌ നടത്താത്തതു കാരണം ജമ്മു – കശ്‌മീർ ജനതയുടെ അടിസ്ഥാന ജനാധിപത്യ അവകാശം ഹനിക്കപ്പെട്ടിരിക്കുന്നു. കശ്‌മീർ താഴ്‌വരയിൽനിന്നുള്ള ജനപ്രതിനിധികളുടെ എണ്ണം കുറച്ച്‌, ബിജെപി താൽപര്യങ്ങൾക്ക്‌ അനുസൃതമായി മണ്ഡലം പുനർനിർണയം നടത്തിയശേഷവും നിയമസഭ തിരഞ്ഞെടുപ്പ്‌ നടത്താൻ കേന്ദ്രം തയ്യാറല്ല.

എല്ലാ അർത്ഥത്തിലും ജമ്മു – കശ്‌മീർ ജനത രണ്ടാം തരം പൗരന്മാരായി തരംതാഴ്‌ത്തപ്പെട്ടിരിക്കുകയാണ്. അതിനാൽ, ജമ്മു കശ്മീർ നിയമസഭയിലേക്ക് ഉടൻ തിരഞ്ഞെടുപ്പ് നടത്തണം.

ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുകയും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും അടിച്ചമർത്താൻ നിർദ്ധയമായ നിയമങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയും വേണം.

ജമ്മു – കശ്മീരിലെ സ്ഥിരനിവാസികളുടെ അവകാശവും ജനങ്ങളുടെ ഭൂസ്വത്ത് അവകാശങ്ങളും ഹനിക്കുന്ന നടപടികൾ കേന്ദ്രസർക്കാർ തിരുത്തണം.

അവകാശങ്ങൾ പുനഃസ്ഥാപിച്ച്‌ കിട്ടാനായി പൊരുതുന്ന ജമ്മു – കശ്‌മീർ ജനതയ്‌ക്കും ജനാധിപത്യ ശക്തികൾക്കും അതിനു വേണ്ടി പ്രയത്നിക്കുന്ന ജനാധിപത്യ ശക്തികളോടും ഐക്യദാർഢ്യം അറിയിക്കുന്നു. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.