Skip to main content

എൻസിഇആർടി പാഠപുസ്തകങ്ങളിലൂടെ ചരിത്ര സിലബസ് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു.

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
__________________________________

എൻസിഇആർടി പാഠപുസ്തകങ്ങളിലൂടെ ചരിത്ര സിലബസ് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു.

സിലബസ് യുക്തിസഹമാക്കാനും വിദ്യാർത്ഥികളുടെ ഭാരം കുറയ്ക്കാനുമാണ് ഇത് ചെയ്തതെന്ന എൻസിഇആർടി മേധാവിയുടെ വിചിത്രമായ വാദം തികച്ചും തെറ്റിദ്ധാരണാജനകവും വർഗീയമായ രീതിയിൽ ചരിത്രം തിരുത്തിയെഴുതാനുള്ള പദ്ധതിയുടെ ഭാഗവുമാണ്. വർഗീയ മുൻവിധിയുടെ അടിസ്ഥാനത്തിൽ ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങൾ ഇല്ലാതാക്കാൻ സാധിക്കില്ല എന്നത് കേന്ദ്രസർക്കാർ വിസ്മരിക്കുകയാണ്. മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള മുഴുവൻ അധ്യായങ്ങളും ഒഴിവാക്കി ചരിത്രത്തെ തന്നെ വളച്ചൊടിക്കാനുള്ള ഭൂരിപക്ഷ ചിന്താഗതിയെയാണ് ഇത് അടിവരയിടുന്നത്.

പാഠപുസ്തകങ്ങൾ പരിഷ്കരിക്കാനുള്ള ഇപ്പോഴത്തെ ശ്രമങ്ങൾ യഥാർത്ഥത്തിൽ ഭിന്നിപ്പുണ്ടാക്കിയ ആർഎസ്എസിന്റെ അക്രമാസക്തമായ പങ്കിനെ വെള്ളപൂശാൻ ഉദ്ദേശിച്ചുള്ളതാണെന്നത് സംഘടനയുടെ നിരോധനത്തിലേക്ക് നയിച്ച മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട നിർണായക വാക്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടിയിൽ നിന്ന് വ്യക്തമാണ്.

നീതീകരിക്കാനാകാത്ത ഈ തീരുമാനങ്ങൾ തിരുത്താനും പഴയ പാഠപുസ്തകങ്ങൾ പുനഃസ്ഥാപിക്കാനും ആവശ്യമായ നടപടികൾ സർക്കാർ ഉടൻ സ്വീകരിക്കണം. ചരിത്രത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ പഠനത്തെ സംരക്ഷിക്കാൻ താൽപ്പര്യമുള്ള എല്ലാ ഇന്ത്യൻ ദേശസ്നേഹികളോടും അവരുടെ പ്രതിഷേധ ശബ്ദം ഉയർത്താൻ അഭ്യർത്ഥിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.