Skip to main content

നുണപ്രചാരണം നടത്തുന്ന മീഡിയ വണ്ണിനും ദാവൂദിനും എതിരായി സിപിഐ എം നിയമ നടപടി സ്വീകരിക്കും

മതരാഷ്ട്രമുണ്ടാക്കാനും മറ്റ് മതസ്ഥരെ അന്യരായി കാണുകയും ചെയ്യുന്ന ആശയ പ്രചരണമാണ് ഇവിടെ ചിലർ നടത്തുന്നത്. ജമാ അത്തെ ഇസ്ലാമി നടത്തുന്ന ചാനലായ മീഡിയ വണ്ണിന്റെ ആശയ പ്രത്യയശാസ്ത്രത്തിൽ അന്യ മതസ്ഥരോട് ശത്രുതപരമായ നിലപാട് കൃത്യമായുണ്ട്. ജമാ അത്തെ ഇസ്ലാമിയും യുഡിഎഫും ഐക്യമുന്നണി പ്രസ്ഥാനത്തിന്റെ ഭാ​ഗമായി പോകുന്ന വിഭാ​ഗമാണെന്ന് ഇപ്പോൾ പരസ്യമാണ്. അതിന്റെ ഭാഗമായി മീഡിയ വൺ തുടർച്ചയായി ഇടതുപക്ഷത്തെ ആക്രമിക്കുകയാണ്. ഇതിനായി അവർ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. അതിന് അവർ കണ്ടുപിടിച്ച ഉപാധി വണ്ടൂർ മുൻ എംഎൽഎ ആയിരുന്ന സഖാവ് കണ്ണനെയും വണ്ടൂർ മണ്ഡലത്തേയും അപമാനിക്കുന്ന തരത്തിലുള്ള നുണ പ്രചരണം നടത്തുക എന്നതാണ്. മലപ്പുറം ജില്ലയുടെ മതനിരപേക്ഷ പാരമ്പര്യത്തെ തകർക്കാനുള്ള എൻഡിഎഫ് പോലുള്ള സംഘടനകളുടെ ചില ഇടപെടലുകൾ കൃത്യമായി പേരെടുത്ത് പറഞ്ഞുകൊണ്ട് സഖാവ് കണ്ണൻ നിയമസഭയിൽ ഉന്നയിച്ച സബ് മിഷനുമായി ബന്ധ‌പ്പെട്ടാണ് ഈ കള്ള പ്രചാരവേല ഇപ്പോൾ നടത്തുന്നത്. മതപരമായ വിഭജനം നടത്തി മതനിരപേക്ഷ പാരമ്പര്യം തകർക്കുന്നതിന് എതിരെയുള്ള സബ്മിഷനാണ് സ. കണ്ണൻ അവതരിപ്പിച്ചത്. അതിലെ എൻഡിഎഫ് എന്ന പേര് മാറ്റി നടത്തുന്ന വ്യാജ പ്രചാരണത്തിലൂടെ മലപ്പുറത്തേയും മുസ്ലിം ജനവിഭാ​ഗത്തേയും കടന്നാക്രമിക്കാനുള്ള ശ്രമമാണ് മീഡിയ വൺ ന‌ടത്തുന്നത്. മതപരമായ വിഭജനം മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് ഇത് നടത്തുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ സിപിഐ എം നിയമ നടപടി സ്വീകരിക്കും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.