Skip to main content

കൊൽക്കത്തയിൽ കനത്ത മഴയെത്തുടർന്നുണ്ടായ കെടുതികളിൽപ്പെട്ട് മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു

കൊൽക്കത്തയിൽ കനത്ത മഴയെത്തുടർന്നുണ്ടായ കെടുതികളിൽപ്പെട്ട് മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. കൊൽക്കത്ത നഗരത്തിലുടനീളമുണ്ടായ പ്രളയത്തിന് കാരണം കനത്ത മഴ മാത്രമല്ല. ജനങ്ങളെക്കാൾ ലാഭത്തിന് മുൻഗണന നൽകുന്ന ടിഎംസി സർക്കാർ പൊതു അടിസ്ഥാന സൗകര്യങ്ങളിൽ വരുത്തിയ മനപൂർവമായ അവ​ഗണനയും ദുരന്തത്തിന് കാരണമായി.

കൊൽക്കത്തയിലെ വെള്ളപ്പൊക്ക ദുരിതം പരിഹരിക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാരിനും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിനുമുണ്ടായ പരാജയത്തെ ശക്തമായി അപലപിക്കുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മുൻ​ഗണനകൾ മറ്റു വിഷയങ്ങളിലാണ്. സൗന്ദര്യവൽക്കരണ പദ്ധതികൾക്കും കോർപ്പറേറ്റ് നയിക്കുന്ന "സ്മാർട്ട് സിറ്റി" പദ്ധതികൾക്കുമായി കോടിക്കണക്കിന് രൂപ സർക്കാർ ചെലവഴിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്തെ അഴുക്കുചാലുകൾ അടഞ്ഞുകിടക്കുകയാണ്. പ്രകൃതിദത്ത ജലാശയങ്ങളും തണ്ണീർത്തടങ്ങളും നശിപ്പിക്കപ്പെടുന്നു. ദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ് പ്രഖ്യാപനങ്ങളിൽ മാത്രമായി ചുരുങ്ങുകയാണ്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ആവശ്യപ്പെടുന്നു. ദുരിതാശ്വാസ, പുനരധിവാസ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണം. ദുരിതബാധിത പ്രദേശങ്ങളിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പശ്ചിമ ബംഗാളിലെ എല്ലാ ഘടകങ്ങളും ഉടനടി പങ്കാളികളാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.