Skip to main content

ഇസ്രായേൽ ധനമന്ത്രി ബെസലെൽ സ്മോട്രിച്ചിന്റെ ഇന്ത്യാ സന്ദർശനത്തെ അപലപിക്കുന്നു

ഇസ്രായേൽ ധനമന്ത്രി ബെസലെൽ സ്മോട്രിച്ചിന്റെ ഇന്ത്യാ സന്ദർശനത്തെ അപലപിക്കുന്നു. കൊലയാളി രാഷ്‌ട്രവുമായുള്ള കേന്ദ്ര സർക്കാരിന്റെ കരാർ ലജ്ജാകരമാണ്. പലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയൊഴിപ്പിച്ച് ഗാസ മുനമ്പ് കൈവശപ്പെടുത്തുന്ന നെതന്യാഹു സർക്കാരിലെ തീവ്രവലതുപക്ഷ വംശീയ പാർടിയിൽപ്പെട്ടയാളാണ് സ്മോട്രിച്ച്. അധിനിവേശ വെസ്റ്റ് ബാങ്കിനെ ഇസ്രായേലുമായി കൂട്ടിച്ചേർക്കാനുള്ള നിർദ്ദേശങ്ങളുടെ പ്രധാന അവതാരകൻ കൂടിയാണ് അദ്ദേഹം.

പലസ്തീനികളുടെ വംശീയ ശുദ്ധീകരണം ഉൾപ്പെടുന്ന നയങ്ങൾ കാരണം നിരവധി രാജ്യങ്ങൾ സ്മോട്രിച്ചിന്റെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, നോർവേ, നെതർലൻഡ്സ്, സ്ലൊവേനിയ, ന്യൂസിലൻഡ് എന്നിവ ഇതിലുൾപ്പെടുന്നു.

ഗാസയിലെ ജനങ്ങൾ എല്ലാ ദിവസവും കൂട്ടക്കൊല ചെയ്യപ്പെടുന്ന സമയത്ത് മോദി സർക്കാർ ഇത്തരമൊരു വ്യക്തിയെ അതിഥിയായി സ്വീകരിച്ചതും ഇസ്രായേൽ സർക്കാരുമായി കരാറുകളിൽ ഒപ്പിട്ടതും അപമാനകരമാണ്‌. നെതന്യാഹു സർക്കാരുമായി കേന്ദ്രം കെട്ടിപ്പടുത്ത ആഴത്തിലുള്ളതും ഉറച്ചതുമായ ബന്ധവും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഭയാനകമായ വംശഹത്യയിലുള്ള അതിന്റെ പങ്കാളിത്തവും ഈ നടപടി തുറന്നുകാണിക്കുന്നു.

ഇസ്രായേൽ ഉടൻ വെടിനിർത്തലിന് സമ്മതിക്കുകയും പലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമാധാനപരവുമായ ഒത്തുതീർപ്പിനായി പ്രവർത്തിക്കുകയും ചെയ്യുന്നതുവരെ ഇന്ത്യൻ സർക്കാർ ഇസ്രായേലുമായുള്ള എല്ലാ സൈനിക, സുരക്ഷാ, സാമ്പത്തിക സഹകരണങ്ങളും റദ്ദാക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.