Skip to main content

പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഇന്ത്യാ–പാക്‌ സംഘർഷത്തിന്റെയും പശ്‌ചാത്തലത്തിൽ പാർടി ജനറൽ സെക്രട്ടറി സ. എം എ ബേബിയുടെ നേതൃത്വത്തിൽ സിപിഐ എം പ്രതിനിധി സംഘം കശ്‌മീർ സന്ദർശിക്കും

പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഇന്ത്യാ–പാക്‌ സംഘർഷത്തിന്റെയും പശ്‌ചാത്തലത്തിൽ പാർടി ജനറൽ സെക്രട്ടറി സ. എം എ ബേബിയുടെ നേതൃത്വത്തിൽ സിപിഐ എം പ്രതിനിധി സംഘം ചൊവ്വ, ബുധൻ (ജൂൺ 10 - 11) ദിവസങ്ങളിലായി കശ്‌മീർ സന്ദർശിക്കും. പൊളിറ്റ്‌ബ്യൂറോ അംഗം സ. അമ്രാ റാം, ലോക്‌സഭാ നേതാവ്‌ സ. കെ രാധാകൃഷ്‌ണൻ, രാജ്യസഭാ നേതാവ്‌ സ. ജോൺ ബ്രിട്ടാസ്‌, എംപിമാരായ സ. ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ, സ. സൂ വെങ്കടേശൻ, സ. എ എ റഹീം എന്നിവരാണ്‌ പ്രതിനിധി സംഘത്തിലെ മറ്റംഗങ്ങൾ.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന്‌ മെയ്‌ 10, 11 തീയതികളിൽ കശ്‌മീരിലേക്ക്‌ പ്രതിനിധി സംഘത്തെ അയക്കാൻ സിപിഐഎം തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ത്യാ– പാക്‌ ഏറ്റുമുട്ടൽ രൂക്ഷമായതിനെ തുടർന്ന്‌ സന്ദർശനം മാറ്റിവെയ്‌ക്കുയായിരുന്നു. ശ്രീനഗറിൽ വിവിധ രാഷ്ട്രീയപാർടി നേതാക്കളുമായും പൗരപ്രമുഖരുമായും പ്രതിനിധി സംഘം കൂടിക്കാഴ്‌ച നടത്തും. ശ്രീനഗറിലെ ടാഗോർഹാളിൽ ബുധനാഴ്‌ച സിപിഐ എം നേതാക്കൾ പങ്കെടുത്തുള്ള പൊതുയോഗവും ചേരും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിനു ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൻ്റെ ഓർമ്മകൾ എക്കാലവും നമ്മുടെ ഒരു നോവായി തുടരുക തന്നെ ചെയ്യും.

ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും പുഞ്ചിരിമട്ടത്തും അതിജീവനത്തിന്റെ പുതുകിരണങ്ങൾ തെളിയുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഉരുൾപൊട്ടിയൊലിച്ച് ഒരു നാടിൻ്റെ ജീവനും ജീവിതവും പ്രതിസന്ധിയിലായ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാവുന്നു. സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിനായിരുന്നു അന്ന് കേരളം സാക്ഷിയായത്. എന്നാൽ നാം മലയാളികൾ പകച്ചുനിന്നില്ല.

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്, ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു

സ. ഒ ആർ കേളു

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്.

ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന്‌ ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ ഓർമകൾ എക്കാലവും നമ്മുടെ നോവായി തുടരും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല.