Skip to main content

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള കേന്ദ്ര അനുമതിയെ ശക്തമായി എതിർക്കുന്നു

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള കേന്ദ്ര അനുമതിയെ ശക്തമായി എതിർക്കുന്നു. സ്റ്റാർലിങ്കിന് രാജ്യത്ത് പ്രവർത്തിക്കാൻ കേന്ദ്രം നൽകിയ അനുമതി സുതാര്യമല്ല. സ്റ്റാർലിങ്ക് ഒരു വിദേശ കമ്പനിയാണ്. ഇന്ത്യയുടെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ വിദേശ കമ്പനികൾക്ക് കൈമാറുന്നത് ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങളുണ്ടാക്കും. നമ്മുടെ ടെലികോം സംവിധാനത്തിലേക്കും തന്ത്രപരമായ ആശയവിനിമയങ്ങളിലേക്കും യുഎസ് ഏജൻസികൾക്ക് കൈകടത്താനുള്ള അവസരമാകും. സ്റ്റാർലിങ്കിന്റെ പ്രവർത്തനങ്ങൾ അനുവദിക്കുന്നത് രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ദോഷം ചെയ്യും. ഈ തീരുമാനം കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണം.

സ്റ്റാർലിങ്കിലേക്ക് ഒരിക്കൽ അനുവദിച്ച ഉപഗ്രഹ സ്പോട്ടുകളുടെ എണ്ണം പിന്നീട് പിൻവലിക്കാൻ കഴിയില്ല. ഇത് നമ്മുടെ ചുരുങ്ങിയ ബഹിരാകാശ വിഭവങ്ങൾ വിദേശ സ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കുകയും അതുവഴി നമ്മുടെ രാജ്യത്തിന്റെ താൽപ്പര്യങ്ങൾ ബലികഴിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാശ്രയ ശേഷി വികസിപ്പിക്കുന്നതിൽ സർക്കാരിന് ശരിയായ താൽപ്പര്യമുണ്ടെങ്കിൽ ഐഎസ്ആർഒയുടെ സേവനങ്ങൾ ഉപയോഗിക്കാമായിരുന്നു. ഡിഒടി, സി-ഡോട്ട് തുടങ്ങി സാറ്റ്കോം മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകാനുള്ള കഴിവ് ഇന്ത്യക്കുണ്ട്. അത്തരം നടപടികൾ ഇന്ത്യൻ പൊതുമേഖലയെ ശക്തിപ്പെടുത്തുകയും നമ്മുടെ സുരക്ഷയും ഡിജിറ്റൽ പരമാധികാരവും സംരക്ഷിക്കുകയും ചെയ്യുമായിരുന്നു.

ഇന്ത്യയിൽ സ്റ്റാർലിങ്ക് പ്രവർത്തനം ആരംഭിക്കാനുള്ള മുഴുവൻ ഇടപാടുകളും ദുരൂഹമാണ്. സ്പെക്ട്രം ഉപയോഗത്തിന്റെ 4 ശതമാനം ചാർജുകൾ മാത്രമേ ട്രായ് ഈടാക്കുന്നുള്ളൂവെന്നും മുൻകൂർ ഫീസൊന്നും ഈടാക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ഇത് നമ്മുടെ ഖജനാവിന് വലിയ നഷ്ടമുണ്ടാക്കും. തീരുമാനം നമ്മുടെ രാജ്യ താൽപ്പര്യങ്ങൾക്ക് ഹാനികരവുമാണ്. ഇന്ത്യൻ ബഹിരാകാശ നിയന്ത്രണ ഏജൻസിയായ ഇൻ-സ്‌പെയ്‌സിൽ നിന്നുള്ള അനുമതിയുടെ സ്റ്റാറ്റസും വിശദാംശങ്ങളും പോലും ഇതുവരെ പരസ്യമാക്കിയിട്ടില്ല.

സ്റ്റാർലിങ്കിന്റെ പ്രവേശനവും, അംബാനിയുടെ റിലയൻസ് ജിയോയുമായും മിത്തലിന്റെ ഭാരതി എയർടെല്ലുമായും ഉള്ള പങ്കാളിത്തവും ഇന്ത്യയിൽ വെർച്വൽ ആധിപത്യം സൃഷ്ടിക്കും. തുടർന്ന് പൊതുമേഖലാ ടെലികോം സ്ഥാപനമായ ബി‌എസ്‌എൻ‌എല്ലിന് ഇവരുമായി മത്സരിക്കുന്നത് വളരെ ബുദ്ധിമുട്ടാക്കും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കുറഞ്ഞ ചെലവിൽ ടെലികോം, ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന ബി‌എസ്‌എൻ‌എല്ലിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ മറ്റൊരു ശ്രമമാണിത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിനു ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൻ്റെ ഓർമ്മകൾ എക്കാലവും നമ്മുടെ ഒരു നോവായി തുടരുക തന്നെ ചെയ്യും.

ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും പുഞ്ചിരിമട്ടത്തും അതിജീവനത്തിന്റെ പുതുകിരണങ്ങൾ തെളിയുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഉരുൾപൊട്ടിയൊലിച്ച് ഒരു നാടിൻ്റെ ജീവനും ജീവിതവും പ്രതിസന്ധിയിലായ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാവുന്നു. സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിനായിരുന്നു അന്ന് കേരളം സാക്ഷിയായത്. എന്നാൽ നാം മലയാളികൾ പകച്ചുനിന്നില്ല.

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്, ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു

സ. ഒ ആർ കേളു

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്.

ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന്‌ ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ ഓർമകൾ എക്കാലവും നമ്മുടെ നോവായി തുടരും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല.