Skip to main content

ബ്രൂവെറിയിൽ സ്പിരിറ്റ് ലോബിക്ക് വേണ്ടിയാണ് കോൺഗ്രസും ബിജെപിയും അനാവശ്യ വിവാദം ഉയർത്തുന്നത്

കഞ്ചിക്കോട് സ്ഥാപിക്കുന്ന എഥനോൾ നിർമ്മാണ ഫാക്ടറിക്കെതിരെ കോൺഗ്രസ്-ബിജെപി നേതാക്കന്മാർ അനാവശ്യ വിവാദങ്ങളാണ് ഉയർത്തുന്നത്. കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും സ്പിരിറ്റ് ലോബികൾക്ക് വേണ്ടിയാണ് ഈ രണ്ടു കൂട്ടരും പ്രവർത്തിക്കുന്നത്. ഒരു വർഷം 18 കോടി ലിറ്റർ ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കുക എന്നതാണ് ഈ ഫാക്ടറി പ്രധാനമായും ലക്ഷ്യമിടുന്നത്. കോടിക്കണക്കിന് ലിറ്റർ സ്പിരിറ്റ് ഒരു വർഷം കേരളത്തിൽ എത്തിക്കുന്നതിലൂടെ കടത്തുകൂലി ഇനത്തിൽ മാത്രം 300 കോടി രൂപയിലേറെചിലവാകുന്നുണ്ട്. കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും സ്പിരിറ്റ് നിർമ്മാണ കമ്പനിയുടെ ഉടമസ്ഥന്മാരാണ് പ്രധാന കോൺഗ്രസ്-ബിജെപി നേതാക്കന്മാർ എന്നത് ശ്രദ്ധേയമാണ്. കർണാടക രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് തന്നെ സ്പിരിറ്റ് ലോബികൾ കൂടിയാണ് . കള്ളപ്പണത്തിന്റെ ആശാന്മാരായ ഈ സ്പിരിറ്റ് ലോബികൾക്ക് വേണ്ടിയാണ് കോൺഗ്രസും ബിജെപിയും അനാവശ്യ വിവാദങ്ങൾ ഉയർത്തി എതിർപ്പുമായി രംഗത്ത് വരുന്നത്.
ഒരുതുള്ളി ഭൂഗർഭജലം പോലും ഇതിനായി ഉപയോഗിക്കില്ല എന്നും കുടിവെള്ളത്തിന് പ്രയാസം ഉണ്ടാകുന്ന ഒന്നുമുണ്ടാകില്ല എന്നും കണക്കുകൾ സഹിതം സർക്കാർ വെളിപ്പെടുത്തിയിട്ടുണ്ട് . രണ്ടുവർഷം മുമ്പ് പ്രഖ്യാപിച്ച എക്സൈസ് നയത്തിന്റെ ഭാഗമായി ആണ് കേരളത്തിൽ എഥനോൾ ഫാക്ടറി ആരംഭിക്കുന്നത് . കേരളത്തിൽ വ്യവസായവും അതിലൂടെ തൊഴിൽ ലഭ്യമാക്കാൻ ഉള്ള പദ്ധതിയാണ് കർണാടക മഹാരാഷ്ട്ര സ്പിരിറ്റ് ലോബികൾക്ക് വേണ്ടി കോൺഗ്രസും ബിജെപിയും ഒരുമിച്ച് എതിർക്കുന്നത് . പുതിയതായി ആരംഭിക്കുന്ന കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് വേണ്ടി 1500 ഏക്കർ ഭൂമി ഈ മേഖലയിൽ സർക്കാർ അക്യുയർ ചെയ്തു കഴിഞ്ഞു. നിരവധിയായ തൊഴിൽ സ്ഥാപനങ്ങളിലൂടെ ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭ്യമാക്കുന്ന ഈ വ്യവസായ ഇടനാഴിയെ തകർക്കുക എന്ന ഗൂഢ ലക്ഷ്യം കൂടെ ഇതിൽ പിന്നിലുണ്ട് . നാട്ടിൽ എന്ത് വ്യവസായം വന്നാലും കണ്ണും പൂട്ടി എതിർക്കുന്ന ഒരു പ്രതിപക്ഷമായി കേരളത്തിലെ പ്രതിപക്ഷം മാറി. യുഡിഎഫ് ബിജെപി സഖ്യം കുറേക്കാലമായി കേരളത്തിലെ വികസനത്തെ എതിർക്കുകയും അതിനെതിരായ അനാവശ്യ വിവാദങ്ങൾ ഉയർത്തുകയും ചെയ്യുന്ന അവസ്ഥയാണ് ഈ നാളുകളിൽ നടന്നുവരുന്നത് .കേരളത്തിൽ അല്ലാതെ ലോകത്ത് ഒരിടത്തും ഇതുപോലെത്തെ ഒരു പ്രതിപക്ഷത്തെ കാണാൻ ആകില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.