Skip to main content

ബ്രൂവെറിയിൽ സ്പിരിറ്റ് ലോബിക്ക് വേണ്ടിയാണ് കോൺഗ്രസും ബിജെപിയും അനാവശ്യ വിവാദം ഉയർത്തുന്നത്

കഞ്ചിക്കോട് സ്ഥാപിക്കുന്ന എഥനോൾ നിർമ്മാണ ഫാക്ടറിക്കെതിരെ കോൺഗ്രസ്-ബിജെപി നേതാക്കന്മാർ അനാവശ്യ വിവാദങ്ങളാണ് ഉയർത്തുന്നത്. കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും സ്പിരിറ്റ് ലോബികൾക്ക് വേണ്ടിയാണ് ഈ രണ്ടു കൂട്ടരും പ്രവർത്തിക്കുന്നത്. ഒരു വർഷം 18 കോടി ലിറ്റർ ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കുക എന്നതാണ് ഈ ഫാക്ടറി പ്രധാനമായും ലക്ഷ്യമിടുന്നത്. കോടിക്കണക്കിന് ലിറ്റർ സ്പിരിറ്റ് ഒരു വർഷം കേരളത്തിൽ എത്തിക്കുന്നതിലൂടെ കടത്തുകൂലി ഇനത്തിൽ മാത്രം 300 കോടി രൂപയിലേറെചിലവാകുന്നുണ്ട്. കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും സ്പിരിറ്റ് നിർമ്മാണ കമ്പനിയുടെ ഉടമസ്ഥന്മാരാണ് പ്രധാന കോൺഗ്രസ്-ബിജെപി നേതാക്കന്മാർ എന്നത് ശ്രദ്ധേയമാണ്. കർണാടക രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് തന്നെ സ്പിരിറ്റ് ലോബികൾ കൂടിയാണ് . കള്ളപ്പണത്തിന്റെ ആശാന്മാരായ ഈ സ്പിരിറ്റ് ലോബികൾക്ക് വേണ്ടിയാണ് കോൺഗ്രസും ബിജെപിയും അനാവശ്യ വിവാദങ്ങൾ ഉയർത്തി എതിർപ്പുമായി രംഗത്ത് വരുന്നത്.
ഒരുതുള്ളി ഭൂഗർഭജലം പോലും ഇതിനായി ഉപയോഗിക്കില്ല എന്നും കുടിവെള്ളത്തിന് പ്രയാസം ഉണ്ടാകുന്ന ഒന്നുമുണ്ടാകില്ല എന്നും കണക്കുകൾ സഹിതം സർക്കാർ വെളിപ്പെടുത്തിയിട്ടുണ്ട് . രണ്ടുവർഷം മുമ്പ് പ്രഖ്യാപിച്ച എക്സൈസ് നയത്തിന്റെ ഭാഗമായി ആണ് കേരളത്തിൽ എഥനോൾ ഫാക്ടറി ആരംഭിക്കുന്നത് . കേരളത്തിൽ വ്യവസായവും അതിലൂടെ തൊഴിൽ ലഭ്യമാക്കാൻ ഉള്ള പദ്ധതിയാണ് കർണാടക മഹാരാഷ്ട്ര സ്പിരിറ്റ് ലോബികൾക്ക് വേണ്ടി കോൺഗ്രസും ബിജെപിയും ഒരുമിച്ച് എതിർക്കുന്നത് . പുതിയതായി ആരംഭിക്കുന്ന കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് വേണ്ടി 1500 ഏക്കർ ഭൂമി ഈ മേഖലയിൽ സർക്കാർ അക്യുയർ ചെയ്തു കഴിഞ്ഞു. നിരവധിയായ തൊഴിൽ സ്ഥാപനങ്ങളിലൂടെ ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭ്യമാക്കുന്ന ഈ വ്യവസായ ഇടനാഴിയെ തകർക്കുക എന്ന ഗൂഢ ലക്ഷ്യം കൂടെ ഇതിൽ പിന്നിലുണ്ട് . നാട്ടിൽ എന്ത് വ്യവസായം വന്നാലും കണ്ണും പൂട്ടി എതിർക്കുന്ന ഒരു പ്രതിപക്ഷമായി കേരളത്തിലെ പ്രതിപക്ഷം മാറി. യുഡിഎഫ് ബിജെപി സഖ്യം കുറേക്കാലമായി കേരളത്തിലെ വികസനത്തെ എതിർക്കുകയും അതിനെതിരായ അനാവശ്യ വിവാദങ്ങൾ ഉയർത്തുകയും ചെയ്യുന്ന അവസ്ഥയാണ് ഈ നാളുകളിൽ നടന്നുവരുന്നത് .കേരളത്തിൽ അല്ലാതെ ലോകത്ത് ഒരിടത്തും ഇതുപോലെത്തെ ഒരു പ്രതിപക്ഷത്തെ കാണാൻ ആകില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.