Skip to main content

എൽഡിഎഫിന്റെ വികസന പാതയിലൂടെയാണ് യുഡിഎഫിന്റെ മലയോര വാഹനജാഥ

യുഡിഎഫിന്റെ മലയോരജാഥകൊണ്ട് ഒരു ഗുണമുണ്ടാകും. കഴിഞ്ഞ എട്ട് വർഷക്കാലത്തിനിടയിൽ മലയോരത്തെ ഗതാഗത സൗകര്യങ്ങളിൽവന്ന കുതിപ്പിനെ അവർക്ക് ബോധ്യപ്പെടും. അതെ എൽഡിഎഫിന്റെ വികസനപാതയിലൂടെയാണ് അവരുടെ സഞ്ചാരം. ഇതിൽ 793 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവേയും ഉൾപ്പെടും. മലയോരഹൈവേക്കും പുതിയ ബിഎം&ബിസി റോഡുകൾക്കും പാലങ്ങൾക്കും വേണ്ടി മാത്രം 6000-ത്തിലേറെ കോടി രൂപയാണ് കിഫ്ബിയിൽ നിന്നു ചെലവഴിക്കുന്നത്. ഏത് കാലത്ത് ഇതുപോലൊരു നിക്ഷേപം മലയോരത്ത് ഉണ്ടായിട്ടുണ്ട്?

മലയോരത്തെ ഏറ്റവും വലിയ പ്രശ്നം എന്താണ്? നാണ്യവിളകളുടെ വിലയിടിവ്. നിങ്ങൾ ആസിയാൻ കരാർ കൊണ്ടുവന്നപ്പോൾ 1 കിലോ റബർ കൊണ്ട് 11 കിലോ അരി വാങ്ങാമായിരുന്നു. ഇന്ന് 3 കിലോ അരിയേ വാങ്ങാൻ കഴിയൂ. ആരാണ് ഉത്തരവാദി? നിങ്ങൾ ഒപ്പിട്ട ആസിയാൻ കരാറിനു മുമ്പ് 1988-1996 കാലത്ത് കേരളത്തിന്റെ കാർഷിക മേഖല പ്രതിവർഷം 5.35 ശതമാനം വീതമാണ് വളർന്നുകൊണ്ടിരുന്നത്. എന്നാൽ 1988-2018-നും ഇടയ്ക്ക് കാർഷിക വളർച്ച 1.3 ശതമാനമായി ഇടിഞ്ഞു.

ആസിയാൻ കരാർകൊണ്ട് ഒരു നേട്ടവും ഉണ്ടായിട്ടില്ലായെന്നു പറയുന്നില്ല. രാജ്യത്തു നിന്നുള്ള സോഫ്ടുവെയറും മറ്റും കയറ്റുമതി കുത്തനെ ഉയർന്നു. പക്ഷേ, നമ്മുടെ കാർഷിക മേഖല തകർന്നു. രാജ്യത്തിനുണ്ടായ നേട്ടത്തിൽ നിന്ന് ഒരു ചെറിയ ഭാഗം കേരളത്തിലെ കൃഷിക്കാർക്കായി നൽകാൻ കോൺഗ്രസും ബിജെപിയും തയ്യാറല്ല. പരിഷ്കാരങ്ങൾ തുടങ്ങിയതിനുശേഷം കോൺഗ്രസും ബിജെപിയും 15 വർഷം വീതം ഇന്ത്യ ഭരിച്ചിട്ടുണ്ട്. നിങ്ങൾ ഭരിച്ച 15 വർഷക്കാലത്തിനിടയിൽ കേരളത്തിലെ മലയോര കൃഷിക്കാർക്കുവേണ്ടി ഒരു ചെറുവിരൽ അനക്കാൻ നിങ്ങളുടെ കേന്ദ്ര സർക്കാരിനു കഴിഞ്ഞോ?

വന്യജീവി നിയമം 1972-ൽ ഇന്ദിരാ ഗാന്ധിയാണ് ഉണ്ടാക്കിയത്. ആ നിയമം കൂടുതൽ കർക്കശമാക്കിക്കൊണ്ട് 7 തവണ നിയമം ഭേദഗതി ചെയ്തു. അതിൽ 5 എണ്ണത്തിന്റെയും ഉത്തരവാദിത്വം കോൺഗ്രസിനല്ലേ? അവസാനം 2022-ൽ മോദി വനനിയമം ഭേദഗതി ചെയ്തപ്പോൾ ഏതെങ്കിലും കോൺഗ്രസ് പാർലമെന്റ് അംഗം ആവശ്യമെങ്കിൽ വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്കുകൂടി അധികാരം നൽകണമെന്ന് ആവശ്യപ്പെട്ടോ? ഇതിനായി ജോൺ ബ്രിട്ടാസ് എംപി കൊണ്ടുവന്ന നിയമഭേദഗതിയെ പിന്താങ്ങാൻ തയ്യാറായോ? എന്നിട്ട് ഇപ്പോൾ ജാഥയുമായി ഇറങ്ങിയിരിക്കുകയാണ്.

ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് നൽകിയ പട്ടയങ്ങളുടെ എണ്ണം 82,000. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നൽകിയ പട്ടയങ്ങളുടെ എണ്ണം 1.63 ലക്ഷം. രണ്ടാം പിണറായി സർക്കാർ ഇതുവരെ നൽകിയ പട്ടയങ്ങളുടെ എണ്ണം 1.80 ലക്ഷം. അർഹമായ മുഴുവൻ പേർക്കും പട്ടയം നൽകുന്നതിനുള്ള നടപടികൾ നീങ്ങുകയാണ്. ഇവിടെയും മലയോരപ്രദേശത്തെ പ്രതിബന്ധം കേന്ദ്ര സർക്കാരാണ്. ഈ കേന്ദ്രത്തിനെതിരെ കൃഷിക്കാർക്കുവേണ്ടി യോജിച്ചൊരു സമരത്തിന് കോൺഗ്രസ് തയ്യാറുണ്ടോ?

ജാഥയിൽ പ്രസംഗങ്ങൾക്ക് കുറവൊന്നും ഉണ്ടാകില്ലല്ലോ. മലയോരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും കാതലായ മേൽപ്പറഞ്ഞ നാല് പ്രശ്നങ്ങളിൽ വിശദീകരണം തരാൻ പ്രതിപക്ഷനേതാവ് സമയം കണ്ടെത്തുമോ? അതോ, ഈ യാത്ര ഒരു “ചിരിയോരം” കാണിച്ച് അവസാനിപ്പിക്കുമോ?
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.