Skip to main content

ബ്രൂവറിയിൽ പ്രതിപക്ഷം സ്വയം പരിഹാസ്യരാകുന്നു

കഞ്ചിക്കോട്ട്‌ സ്ഥാപിക്കാൻ പോകുന്ന എഥനോൾ പ്ലാന്റിനെതിരായ വിവാദത്തിൽ പ്രതിപക്ഷം പരിഹാസ്യരാകുകയാണ്. വിഷയത്തിൽ അവർ ആദ്യം ഉന്നയിച്ച അഴിമതിക്കഥ പൊളിഞ്ഞതു പോലെ ഇപ്പോഴത്തെ ജല ചൂഷണ കഥയും പൊളിയും. വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കൃത്യമായി മറുപടി പറഞ്ഞതാണ്. അത്ര വലിയ പ്രശ്നമാണെങ്കിൽ എന്തുകൊണ്ട് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചില്ല?

പ്രതിപക്ഷത്തിന് എന്താണ് ഇതിൽ അഴിമതിയെന്ന് ഇതുവരെ പറയാനായിട്ടില്ല. നേരത്തെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയാണ് പ്രതിപക്ഷത്തിന്. സ്പിരിറ്റ് വ്യാവസായിക ഉൽപന്നമാണ്. ജനങ്ങൾ മുഴുവൻ പ്രതിപക്ഷത്തിൻ്റെ കുത്തകയല്ല. സ്പിരിറ്റ് വ്യവസായിക ഉത്പന്നമാണ്. പ്രതിപക്ഷം നിയമസഭയിൽ നിരത്തിയ പച്ചക്കള്ളങ്ങൾ ഓരോന്നായി മുഖ്യമന്ത്രിയും മന്ത്രിമാരും പൊളിച്ചടിക്കിയിരുന്നു. കഞ്ചിക്കോട്‌ സ്പിരിറ്റ്‌ നിർമാണയൂണിറ്റ്‌, പിപിഇ കിറ്റ്‌, കെഎഫ്‌സി തുടങ്ങി പ്രതിപക്ഷം അടുത്ത ദിവസങ്ങളിൽ, മാധ്യമങ്ങളുടെ സഹായത്തോടെ ഉയർത്തിയ അടിസ്ഥാനരഹിതമായ അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി നിയമസഭയിൽ തകർന്നടിഞ്ഞു.

ഒയാസിസ്‌ കമ്പനിമാത്രമേ സർക്കാരിന്റെ മദ്യനയം അറിഞ്ഞുള്ളുവെന്ന കള്ളം പലകുറിയാണ്‌ വി ഡി സതീശൻ സഭയിൽ ആവർത്തിച്ചത്‌. 2022–23ൽ പരസ്യപ്പെടുത്തിയ സർക്കാർ മദ്യനയം അറിയാതെയല്ല ഇത്‌ പറഞ്ഞത്‌. യുഡിഎഫ്‌ സർക്കാരുകൾ എഥനോൾ നിർമാണ ഫാക്ടറി അനുവദിച്ചിട്ടുമുണ്ട്‌. ടെണ്ടർ വിളിച്ചല്ല നിക്ഷേപം കൊണ്ടുവരുന്നതെന്ന്‌ പറഞ്ഞുകൊടുക്കേണ്ടതില്ല.

മഴവെള്ള സംഭരണിയും ജലഅതോറിറ്റി വഴിയാണ്‌ വെള്ളം ഉപയോഗിക്കുകയെന്ന്‌ സർക്കാരും കമ്പനിയും സമ്മതിച്ചശേഷമാണ്‌ പ്രാഥമിക ഉത്തരവ്‌ തന്നെ. ഇതെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ അക്കമിട്ടുപറഞ്ഞതോടെ പ്രതിപക്ഷം വെട്ടിലായി. ഏത്‌ ചോദ്യംചോദിക്കാനും മുഖ്യമന്ത്രി സമയം നൽകിയിട്ടും ചോദ്യങ്ങളുണ്ടായില്ല. കാരണം, പുതിയ നിക്ഷേപം വേണ്ടെ എന്ന ദുഷ്‌ചിന്ത മാത്രമാണ്‌ പ്രതിപക്ഷത്തിന്‌.

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ