Skip to main content

സര്‍വ്വകലാശാലകളുടെ സ്വയംഭരണവും ജനാധിപത്യവും തകര്‍ത്ത്‌ കാവിവല്‍ക്കരിക്കാനുള്ള നയപരിപാടികള്‍ ഗവര്‍ണര്‍ അടിയന്തിരമായി അവസാനിപ്പിക്കണം

സര്‍വ്വകലാശാലകളുടെ സ്വയംഭരണവും, ജനാധിപത്യവും തകര്‍ത്ത്‌ കാവിവല്‍ക്കരിക്കാനുള്ള നയപരിപാടികള്‍ ഗവര്‍ണര്‍ അടിയന്തിരമായി അവസാനിപ്പിക്കണം. സര്‍വ്വകലാശാലകളുടെ ജനാധിപത്യത്തിന്റേയും, സ്വയംഭരണത്തിന്റേയും ഭാഗമായാണ്‌ സിന്‍ഡിക്കേറ്റുകള്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളത്‌. ഇതിന്റെ തുടര്‍ച്ചയായാണ്‌ അവര്‍ക്ക്‌ നല്‍കിയിട്ടുള്ള അധികാരങ്ങള്‍. സിന്‍ഡിക്കേറ്റ്‌ തീരുമാനങ്ങള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്വം വൈസ്‌ ചാന്‍സിലര്‍ക്കുണ്ട്‌. എന്നാല്‍ ഗവര്‍ണറുടെ കാവിവല്‍ക്കരണ അജണ്ടയുടെ ഭാഗമായി പിന്‍വാതില്‍ നിയമനം നേടിയ വൈസ്‌ ചാന്‍സിലര്‍മാര്‍ സംഘപരിവാര്‍ അജണ്ടകള്‍ മാത്രമേ നടപ്പിലാക്കൂവെന്ന സമീപനമാണ്‌ സ്വീകരിക്കുന്നത്‌. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല നേടിയെടുത്ത ജനാധിപത്യത്തേയും, സ്വയംഭരണത്തേയും തകര്‍ക്കുന്നതിനുള്ള നടപടികളാണ്‌ ഇവര്‍ മുന്നോട്ടുവയ്‌ക്കുന്നത്‌.
നവകേരള സൃഷ്ടിക്കായി വൈജ്ഞാനിക സമൂഹം രൂപപ്പെടുത്തുന്നതിന്‌ സര്‍വ്വകലാശാലകളെ സജ്ജമാക്കാനാണ്‌ കേരള സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. അതിന്റെ ഭാഗമായി കേരളത്തിലെ സര്‍വ്വകലാശാലകള്‍ ലോക റാങ്കിങ്ങിലുള്‍പ്പെടെ മുന്നോട്ടുവന്നിരിക്കുന്ന ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളുടേയും, കോളേജുകളുടേയും കൂട്ടത്തില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെയുണ്ട്‌. ഇത്തരം മുന്നേറ്റത്തിന്റെ ഘട്ടത്തിലാണ്‌ സര്‍വ്വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനത്തെ കാവി നോമിനികളായ വൈസ്‌ ചാന്‍സിലര്‍മാരെ ഉപയോഗപ്പെടുത്തി ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്‌. കേരളത്തിന്റെ വികസനത്തേയും, പുതുതലമുറയുടെ ഭാവിയേയും തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. കേരള വികസനത്തിന്‌ ഒരു സംഭാവനയും ചെയ്യാത്ത സംഘപരിവാര്‍ കേരളത്തിന്റെ നേട്ടങ്ങളെ തകര്‍ക്കാനും ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്‌. അതിന്റെ പ്രധാനപ്പെട്ട തെളിവാണ്‌ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള പരിശ്രമങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം നിലപാടുകളെ സംബന്ധിച്ച്‌ യുഡിഎഫ്‌ അഭിപ്രായം വ്യക്തമാക്കണം.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.