Skip to main content

വിമർശനവും സ്വയംവിമർശനവും സിപിഐ എമ്മിന്‌ ജീവശ്വാസംപോലെ പ്രധാനം

വിമർശനവും സ്വയംവിമർശനവും ജീവശ്വാസംപോലെ സിപിഐ എമ്മിന്‌ പ്രധാനമാണ്. സമ്മേളനങ്ങളിൽ പ്രതിനിധികൾക്ക്‌ ജനറൽ സെക്രട്ടറി മുതൽ താഴോട്ട്‌ സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വിമർശിക്കാം. വിമർശനത്തിന്‌ വിധേയമല്ലാത്ത ഒരു നേതാവും ഈ പാർടിയിൽ ഇല്ല. ഏതു നേതാവിനെയും മുഖത്തുനോക്കി വിമർശിക്കാനുള്ള പ്രവർത്തകരുടെ ശേഷിയാണ്‌ പാർടിയുടെ കരുത്ത്‌. അങ്ങനെയില്ലെങ്കിൽ പാർടിക്ക്‌ വളർച്ചയില്ല.

കമ്യൂണിസ്റ്റുകാർ മാധ്യമങ്ങളുടെ സഹായത്താൽ വളർന്നുവന്നവരല്ല. പാർടിക്കെതിരെ കള്ളവാർത്ത ഉൽപ്പാദിപ്പിക്കുന്നത്‌ എത്രയോ കാലമായി തുടരുന്നു. പാർടി സമ്മേളനങ്ങൾ സംബന്ധിച്ച്‌ എന്തുകള്ളവും വിളിച്ചുപറയുന്ന അവസ്ഥയാണ്‌. കൊല്ലം ജില്ലാ സമ്മേളനത്തിൽ ആദ്യദിവസം സംസ്ഥാന സെക്രട്ടറി സംസാരിച്ചെന്നും കരുനാഗപ്പള്ളിയിലെ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചെന്നും മാധ്യമങ്ങൾ വാർത്ത നൽകി. ഞാൻ പ്രസംഗിക്കാതെ തന്നെ എന്റെ പ്രസംഗം എന്ന നിലയിൽ വാർത്തകൊടുത്ത്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ലോകത്ത്‌ കൂടുതൽ കമ്യൂണിസ്റ്റ്‌ വിരുദ്ധ ആശയങ്ങൾ മാധ്യമങ്ങൾ നിർമിക്കുന്ന നാടാണ് കേരളം. വലതുപക്ഷ ആശയങ്ങൾ നിർമിക്കുന്നതിന്‌ ഇവിടെ മാധ്യമശൃംഖലയുണ്ട്‌.

1957ലെ ഇഎംഎസ്‌ സർക്കാരിനെതിരായ സഖ്യത്തിന്റെ പുതിയ രൂപമാണ്‌ ഇന്നത്തെ എൽഡിഎഫ്‌ സർക്കാരിനെതിരായ മഴവിൽസഖ്യവും. യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഒരുഭാഗത്തും ഹിന്ദുത്വവർഗീയ ശക്തികൾ മറുഭാഗത്തും ഈ സർക്കാരിനെതിരെ രംഗത്തുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വിജയം എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി പിന്തുണയിലുള്ളതാണ്‌. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ കണ്ടതും ഈ കൂട്ടുകെട്ടാണ്.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.