Skip to main content

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ. ടി എം തോമസ്‌ ഐസക്‌ കമീഷനുമുന്നിൽ അവതരിപ്പിച്ചു.

വിഭജിക്കാവുന്ന നികുതി വരുമാനത്തിന്റെ 50 ശതമാനം വിഭജിക്കണമെന്നതിൽ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായുണ്ട്‌. ജിഎസ്ടി നഷ്ടപരിഹാര സെസ് ഒഴിവാക്കിയശേഷവും സർചാർജുകളും സെസുകളും 9.5 ശതമാനത്തിൽനിന്ന്‌ 20.2 ശതമാനമാക്കി ഉയർത്തിയതിലൂടെ സംസ്ഥാനങ്ങൾക്കിടയിൽ വിഭജിക്കേണ്ടതില്ലാത്ത വരുമാനം കേന്ദ്രത്തിൽ വർധിച്ചു. 2021–-22ൽ പെട്രോളിയം വിലക്കയറ്റത്തിൽനിന്ന് ഉപയോക്താക്കൾക്ക് ആശ്വാസം നൽകാൻ റോഡ് സെസിനേക്കാൾ എക്സൈസ് തീരുവയാണ് കുറച്ചത്. തൽഫലമായി, 2015-16 നും 2018-19 നും ഇടയിൽ, വിഭജിക്കാവുന്ന പൂളിന്റെ ചുരുങ്ങൽ കാരണം, 5,26,747 കോടി രൂപയാണ്‌ സംസ്ഥാനങ്ങൾക്ക് നഷ്ടമായത്‌. ഭരണഘടനയുടെ ആർട്ടിക്കിൾ 270 ഭേദഗതി ചെയ്ത് സർചാർജുകളും സെസുകളും അടിസ്ഥാന നികുതി വരുമാനവുമായി ലയിപ്പിക്കുകയോ അല്ലെങ്കിൽ അവയ്ക്ക് പരിധി നിശ്ചയിക്കുകയോ വേണം. പൊതുമേഖലയിൽനിന്നുള്ള ലാഭം, സ്പെക്‌ട്രം പോലുള്ള ആസ്തികൾ വിറ്റഴിച്ചതിലൂടെയും ലഭിച്ച വരുമാനം വിഭജിക്കാവുന്ന പൂളിൽ ഉൾപ്പെടുത്തണം.

വികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിൽ മുൻകൈയെടുക്കുന്ന സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും പ്രാദേശിക ഗവൺമെന്റുകൾക്കുള്ള ഗ്രാന്റിൽ വെയിറ്റേജ് നൽകാം. സമഗ്രമായ പ്രാദേശികതല ആസൂത്രണം പിന്തുടരുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ധനകമീഷൻ ഗ്രാന്റുകൾ നിരുപാധികമാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.