Skip to main content

ആർഎസ്‌എസുമായി ധാരണയുണ്ടാക്കിയത് കോൺഗ്രസ്

ആർഎസ്‌എസുമായി എല്ലാ കാലത്തും ബന്ധം പുലർത്തിയത്‌ കോൺഗ്രസുകാരാണ്. കോൺഗ്രസ്‌ ആർഎസ്‌എസുമായി സജീവമായ ബന്ധം പുലർത്തിയപ്പോൾ സിപിഐ എം ആർഎസ്‌എസിനെ പ്രതിരോധിക്കുകയായിരുന്നു. ആർഎസ്‌എസ്‌ ശാഖയ്‌ക്ക്‌ കാവൽ നിന്നെന്ന്‌ പറഞ്ഞത്‌ കെപിസിസി പ്രസിഡന്റാണ്‌. ആർഎസ്‌എസ്‌ സ്ഥാപകനായിരുന്ന ഗോൾവാൾക്കറുടെ ചിത്രത്തിന്‌ മുൻപിൽ വിളക്ക്‌ കൊളുത്തി കുമ്പിട്ടത്‌ പ്രതിപക്ഷ നേതാവാണ്. കോൺഗ്രസിന്‌ എക്കാലത്തും കട്ടപിടിച്ച സംഘപരിവാർ മനസ്സാണ്.

കോൺഗ്രസ് ആർഎസ്എസുമായി ധാരണയുണ്ടാക്കിയപ്പോൾ, ആർഎസ്എസിനെ പ്രതിരോധിച്ചാണ് സിപിഐ എമ്മിന് ശീലം. കേരളത്തിൽ ആർഎസ്എസുകാർ ഏറ്റവും കൂടുതൽ കൊലപ്പെടുത്തിയത് സിപിഐ എമ്മുകാരെയാണ്. അവരെ പ്രീണിപ്പിക്കുക എന്നത് പാർടി നയമല്ല.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.