Skip to main content

ആർഎസ്‌എസുമായി ധാരണയുണ്ടാക്കിയത് കോൺഗ്രസ്

ആർഎസ്‌എസുമായി എല്ലാ കാലത്തും ബന്ധം പുലർത്തിയത്‌ കോൺഗ്രസുകാരാണ്. കോൺഗ്രസ്‌ ആർഎസ്‌എസുമായി സജീവമായ ബന്ധം പുലർത്തിയപ്പോൾ സിപിഐ എം ആർഎസ്‌എസിനെ പ്രതിരോധിക്കുകയായിരുന്നു. ആർഎസ്‌എസ്‌ ശാഖയ്‌ക്ക്‌ കാവൽ നിന്നെന്ന്‌ പറഞ്ഞത്‌ കെപിസിസി പ്രസിഡന്റാണ്‌. ആർഎസ്‌എസ്‌ സ്ഥാപകനായിരുന്ന ഗോൾവാൾക്കറുടെ ചിത്രത്തിന്‌ മുൻപിൽ വിളക്ക്‌ കൊളുത്തി കുമ്പിട്ടത്‌ പ്രതിപക്ഷ നേതാവാണ്. കോൺഗ്രസിന്‌ എക്കാലത്തും കട്ടപിടിച്ച സംഘപരിവാർ മനസ്സാണ്.

കോൺഗ്രസ് ആർഎസ്എസുമായി ധാരണയുണ്ടാക്കിയപ്പോൾ, ആർഎസ്എസിനെ പ്രതിരോധിച്ചാണ് സിപിഐ എമ്മിന് ശീലം. കേരളത്തിൽ ആർഎസ്എസുകാർ ഏറ്റവും കൂടുതൽ കൊലപ്പെടുത്തിയത് സിപിഐ എമ്മുകാരെയാണ്. അവരെ പ്രീണിപ്പിക്കുക എന്നത് പാർടി നയമല്ല.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.