Skip to main content

ഭൂരിപക്ഷമതത്തിന്റെ ആളുകളായി ചമഞ്ഞ് രാജ്യമാകെ വർഗീയ വിദ്വേഷം പടർത്തുന്ന ബിജെപി ശൈലി മൂന്നാം മോദി സർക്കാരും തുടരുകയാണ്

ഉത്തരേന്ത്യയിൽ പശുക്കടത്ത് ആരോപിച്ച് മനുഷ്യരെ കൊല്ലുന്ന പരിപാടി ഊർജിതമായി സംഘപരിവാർ നടത്തുകയാണ്. ഹരിയാനയിൽ നിന്ന് ഇത്തരം റിപ്പോർട്ടുകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഏവരെയും ആശങ്കയിലാക്കുന്നുണ്ട്.

കഴിഞ്ഞ ആഗസ്റ്റ്‌ 27ന് ബീഫ് കഴിച്ചു എന്നാരോപിച്ച് ഒരു ഇതരസംസ്ഥാന തൊഴിലാളിയെ അക്രമികൾ കൊലപ്പെടുത്തി. ആഗസ്റ്റ്‌ 24ന് പശുവിനെ കടത്തി എന്ന് തെറ്റിദ്ധരിച്ച് ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ വെടിവച്ച് കൊന്നു.

ഈ സാഹചര്യത്തിൽ "പശുസംരക്ഷണക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല" എന്ന് ഹരിയാന മുഖ്യമന്ത്രി നയബ് സിംഗ് സൈനി പറഞ്ഞതാണ് ഏറെ അതിശയകരം. ഇത് പശുക്കടത്തിന്റെ പേരിൽ ആൾക്കാരെ കൊല്ലാനുള്ള ആഹ്വാനം നൽകലല്ലാതെ മറ്റൊന്നുമല്ല.

ഹരിയാനയിൽ മാത്രമല്ല, ബീഫ് കൈവശം വച്ചു എന്നാരോപിച്ച് ദിവസങ്ങൾക്കു മുൻപ് വയോധികനായ ഒരു മനുഷ്യനെ ട്രെയിനിൽ വച്ച് ആക്രമിച്ചത് മഹാരാഷ്ട്രയിലാണ്. പശുക്കടത്ത് ആരോപിച്ച് മാസങ്ങൾക്കുമുൻപ് മൂന്ന് യു പി സ്വദേശികളെ ഗോരക്ഷാഗൂണ്ടകൾ കൊലപ്പെടുത്തിയത് ഛത്തീസ്‌ഗഡിലാണ്.

സത്യത്തിൽ പശുവല്ല പ്രശ്നമെന്നും പശുവിനെ മുൻനിർത്തി നടത്തുന്ന തീവ്രവർഗീയപ്രചരണവും അപരവിദ്വേഷ പ്രകടനവുമാണ് ഇതെന്ന് വ്യക്തമാണ്. വരാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജമ്മു കാശ്മീർ, ഝാർഖണ്ഡ്‌ സംസ്ഥാന തെരഞ്ഞെടുപ്പുകളെ ലക്ഷ്യം വച്ചുള്ള സംഘപരിവാർ അജണ്ടയാണ് ഇതിന് പിന്നിൽ.

ജനങ്ങളുടെ ഭക്തിയെ ചൂഷണംചെയ്തും തീവ്ര വർഗീയ ചേരിതിരിവുകൾ സൃഷ്ടിച്ചും കള്ളങ്ങളിൽ അഭിരമിച്ചുമാണ് ബിജെപിയുടെ വളർച്ച. ഭൂരിപക്ഷമതത്തിന്റെ ആളുകളായി ചമഞ്ഞ് രാജ്യമാകെ വർഗീയ വിദ്വേഷം പടർത്തുന്ന ബി ജെ പി രാഷ്ട്രീയപ്രവർത്തനരീതി മൂന്നാം മോദി സർക്കാരും തുടരുകയാണ്.

മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ യോജിച്ച ഇടപെടലിലൂടെ ഉയർന്നുവരുന്ന ജനകീയ മുന്നേറ്റത്തിനു മാത്രമേ ഇവയെ ചെറുക്കാനാവൂ.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.