Skip to main content

മഹിളാ കോൺഗ്രസ്‌ നേതാവായിരുന്ന സിമി റോസ്‌ബെല്ലിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്

മഹിളാ കോൺഗ്രസ്‌ നേതാവായിരുന്ന സിമി റോസ്‌ബെല്ലിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്. ഈ ആരോപണങ്ങളിൽ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ നിലപാട്‌ വ്യക്തമാക്കണം. ഇക്കാര്യത്തിൽ വി ഡി സതീശൻ സ്വയം അന്വേഷണം ആവശ്യപ്പെടണമായിരുന്നു. ഗുരുതരമായ ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയാതിരിക്കുന്നത്‌ ഭൂഷണമല്ല. പൊലീസ്‌ സേനയുമായി ബന്ധപ്പെട്ട്‌ പി വി അൻവർ എംഎൽഎ ഉയർത്തിയ ഗുരുതര ആരോപണങ്ങൾ കർശനമായി പരിശോധിക്കും. തെറ്റ് ചെയ്തത് ഏത്‌ പ്രമാണിയായാലും സർക്കാർ കർശന നടപടി എടുക്കും. ഇക്കാര്യത്തിൽ മാതൃകാപരമായ സമീപനമാണ്‌ മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചത്‌. സംസ്ഥാനത്ത് ഗുരുതരമായ ആഭ്യന്തര വീഴ്‌ചകൾ ഉണ്ടായിട്ടുള്ളത്‌ യുഡിഎഫ്‌ ഭരണ കാലത്താണ്‌. പക്ഷേ, വി ഡി സതീശൻ പറഞ്ഞത്‌ തങ്ങളുടെ കാലം സ്‌കോട്‌ലാൻഡ്‌ മാതൃകയിലുള്ളതായിരുന്നുവെന്നാണ്‌. സതീശന്റെ പ്രസ്താവന തികഞ്ഞ അപഹാസ്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.