Skip to main content

പൊലീസിലെ ചില പുഴുക്കുത്തുകൾ സേനയ്ക്കാകെ അപമാനം, അത്തരക്കാർ എത്ര ഉന്നതരായാലും അവരെ സേനയ്ക്കാവശ്യമില്ല

പൊലീസിലെ ചില പുഴുക്കുത്തുകൾ കാരണം സേനയ്ക്കാകെ അത് അപമാനമായി മാറുകയാണ്. ഇത്തരക്കാരെ പൊലീസ് സേനയ്ക്കാവശ്യമില്ല. കൃത്യനിർവഹണത്തിൽ നിന്നും മുഖം തിരിഞ്ഞ് നിൽക്കുന്ന ഉദ്യോഗസ്ഥരെ ഒരുതരത്തിലും സേനയിൽ തുടരാൻ അനുവദിക്കില്ല. അത്തരക്കാരെ സേനയിൽ നിന്നും പുറത്താക്കും.

ഏതൊരു സാഹചര്യത്തിലും അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ നിന്നും പ്രവർത്തിക്കുന്നവരാണ് പൊലീസ്. മുൻപൊക്കെ കേരളത്തിൽ ഇടയ്ക്കിടെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്ന് എവിടെയും അതുണ്ടാവുന്നില്ല. അതിൽ പൊലീസിന് സുപ്രധാന പങ്കുണ്ട്. സമൂഹത്തിൽ നടക്കുന്ന പല അക്രമങ്ങളും തടയാനും നിയന്ത്രിക്കാനും പൊലീസിന് സാധിക്കുന്നുണ്ട്. തെളിയിക്കപെടാനാകാത്ത എത്രയോ കുറ്റകൃത്യങ്ങൾ തെളിയിക്കാനായി. ലഹരി, മയക്കുമരുന്ന് റാക്കറ്റുകൾ ഇല്ലാതാക്കാനുള്ള മാതൃകാപരമായ ഇടപെടലുകൾ കേരള പൊലീസ് നടത്തുന്നുണ്ട്.

കുറ്റവാളികൾ ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ആർജവം ഇന്ന് പൊലീസിനുണ്ട്. അതിനാൽ ജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസം വർധിച്ചു. അതേസമയം ഇത്തരം പ്രവർത്തനങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കും. അത്തരക്കാരെ പൊലീസിന് ആവശ്യമില്ല എന്ന നിലപാടാണ് സർക്കാരിനുള്ളത്. കഴിഞ്ഞ എട്ട് വർഷത്തിൽ 108 പേരെയാണ് ഇത്തരത്തിൽ പുറത്താക്കിയിട്ടുള്ളത്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.