Skip to main content

അന്വേഷണ ഏജൻസികളെ തുടലഴിച്ചുവിട്ട് രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്തുകളയാമെന്ന മോദിയുടെ ധാർഷ്ട്യത്തിനാണ് തിരിച്ചടി ഏറ്റിരിക്കുന്നത്

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌, സിബിഐ, ആദായനികുതി വകുപ്പ്‌ തുടങ്ങിയ അന്വേഷണ ഏജൻസികൾക്ക് തോന്നിയതുപോലെ ആളുകളെ പ്രതികളാക്കാനും ഇഷ്ടം പോലെ ഓഴിവാക്കാനും കഴിയില്ല എന്ന സുപ്രീംകോടതിയുടെ ശക്തമായ വാക്കുകൾ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിന് കിട്ടിയ കടുത്ത പ്രഹരമാണ്.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി ആർ എസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇത് പറഞ്ഞത്. മനീഷ്‌ സിസോദിയയും അരവിന്ദ്‌ കെജ്‌രിവാളും ഹേമന്ത്‌ സോറനുമൊക്കെ അതിന്റെ ഇരകളായി നമുക്കു മുന്നിലുണ്ട്‌.
മോദി അധികാരത്തിൽ വന്നതിന് ശേഷം ഈ ഏജൻസികൾ വേട്ടയാടിപ്പിടിച്ചവരിൽ രാഷ്‌ട്രീയ നേതാക്കളും പ്രവർത്തകരും മാത്രമല്ല, ബിജെപിയെ വിമർശിക്കുന്ന പ്രശസ്‌ത വ്യക്തികൾപോലുമുണ്ട്‌. കേസെടുത്ത് വിചാരണ നടത്തി ശിക്ഷിക്കുക എന്നതല്ല ഇപ്പോൾ സർക്കാർ രീതി. അങ്ങനെ ശിക്ഷിക്കപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത നിരപരാധികളെ അടക്കം ഭീകരവകുപ്പുകൾ ചാർത്തി കള്ളക്കേസുകളെടുത്ത് ജയിലിലാക്കി പീഡിപ്പിക്കുകയാണ് ബി ജെ പി തന്ത്രം.
യു എ പി എ, പിഎംഎൽഎ അടക്കമുള്ള കേസുകളിൽ ഉൾപ്പെടുത്തി രാഷ്‌ട്രീയ നേതാക്കൾക്ക്‌ വിചാരണക്കോടതികളിൽനിന്ന്‌ ജാമ്യം കിട്ടാതിരിക്കാൻ പലവിധ മാർഗങ്ങൾ സ്വീകരിക്കുകയാണ് ഇ ഡി അടക്കമുള്ള അന്വേഷണ ഏജൻസികൾ. ഇതിനെതിരെയാണ് സുപ്രീം കോടതിക്ക് രൂക്ഷമായി പ്രതികരിക്കേണ്ടിവന്നിരിക്കുന്നത്.
അതേസമയം അരബിന്ദോ ഫാർമസ്യൂട്ടിക്കൽസ്‌ ഉടമ ശരത്‌ റെഡ്‌ഡി ആദ്യം കേസിൽ പ്രതിയായിരുന്നെങ്കിലും പിന്നീട്‌ മാപ്പുസാക്ഷിയായി. ഇലക്ടറൽ ബോണ്ടിന്റെ വിശദാംശങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ പുറത്തുവന്നപ്പോൾ ഈ ശരത്‌ റെഡ്‌ഡി ബിജെപിക്ക്‌ ബോണ്ട്‌ വഴി 25 കോടി രൂപ നൽകിയതായി കണ്ടെത്തി. ബോണ്ട്‌ വാങ്ങി റെഡ്ഢിയെ പ്രതിസ്ഥാനത്ത് നിന്നും മാറ്റി മാപ്പുസാക്ഷിയാക്കിക്കൊടുക്കുകയായിരുന്നു എന്ന ആക്ഷേപം ശക്തമാണ്.
അന്വേഷണ ഏജൻസികളെ തുടലഴിച്ചുവിട്ട് രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്തുകളയാമെന്ന മോദിയുടെ ധാർഷ്ട്യത്തിനാണ് ഇപ്പോൾ തിരിച്ചടി ഏറ്റിരിക്കുന്നത്. ഇത്തരം തോന്യവാസങ്ങൾക്കുള്ള മറുപടിയാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത് എന്ന് മനസ്സിലാക്കാൻ പോലും ബി ജെ പിക്ക് കഴിയുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ