Skip to main content

പിഎം കെയേഴ്സ് മോഡി ഗ്യാരന്റി എന്ന തട്ടിപ്പ് പ്രചാരണത്തിന്റെ മറ്റൊരു മുഖം

കേന്ദ്ര സർക്കാരിന്റെ പി എം കെയേഴ്സ് എന്ന പദ്ധതി കേവലം പ്രചാരണത്തിന് വേണ്ടി മാത്രമാണെന്ന് തെളിഞ്ഞു. കോവിഡ് കാലത്ത് അനാഥമാക്കപ്പെട്ട കുട്ടികളെ സഹായിക്കാൻ ഉദ്ദേശിച്ച് ഉള്ളതാണെന്ന് കൊട്ടിഘോഷിച്ച് തുടങ്ങിയ ഈ പദ്ധതിയിൽ ലഭിച്ച 51% അപേക്ഷകളും തള്ളി. 613 ജില്ലകളിൽ നിന്നായി 9330 അപേക്ഷകൾ ലഭിച്ചതിൽ 4781 എണ്ണവും തളളി. അപേക്ഷകൾ എന്ത് കൊണ്ട് തള്ളി എന്നത് വ്യക്തമാക്കപ്പെട്ടിട്ടും ഇല്ല. കോവിഡ് മൂലം ഒറ്റപ്പെട്ടുപോയ കുട്ടികൾക്ക് 23 വയസ്സ് ആകുന്നത് വരെ വിദ്യാഭ്യാസ സാമ്പത്തിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കും എന്ന് പ്രഖ്യാപിച്ച് കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതിയാണ് ഈ വിധത്തിൽ എത്തിയത്. മോഡി ഗ്യാരന്റി എന്ന തട്ടിപ്പ് പ്രചാരണത്തിന്റെ മറ്റൊരു മുഖം കൂടി പുറത്ത് വന്നു.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.