Skip to main content

വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കും

വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കും. ബുധനാഴ്ചത്തെ മാതൃഭൂമിയിൽ കോൺഗ്രസ് ബന്ധത്തെച്ചൊല്ലി സിപിഐ എം കേന്ദ്ര കമ്മിറ്റിയിൽ വീണ്ടും തർക്കം എന്ന നിലയിൽ പി കെ മണികണ്ഠൻ്റെ പേരിൽ നൽകിയ വാർത്തയ്ക്ക് വസ്തുതകളുമായി ഒരു ബന്ധവുമില്ല. സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി കോൺഗ്രസ് ഏജൻ്റാണെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇ പി ജയരാജൻ തുറന്നടിച്ചുവെന്ന് റിപ്പോർട്ടർ തട്ടി വിട്ടിട്ടുണ്ട്. യോഗത്തിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുക പോലും ചെയ്യാത്ത ഞാൻ സംസാരിച്ചുവെന്ന് ഈ റിപ്പോർട്ടർക്ക് എങ്ങനെ വിവരം കിട്ടി. ഇത്തരത്തിൽ ഭാവനാ വിലാസം നടത്തി വാർത്ത തയ്യാറാക്കിയത് സിപിഐ എമ്മിനെയും ജനറൽ സെക്രട്ടറിയെയും എന്നെയും അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നെ വ്യക്തിഹത്യ നടത്താനും സിപിഐ എമ്മിനെ താറടിച്ചു കാണിക്കാനും തുടർച്ചയായി ഇത്തരം വാർത്തകൾ മാതൃഭൂമി കൃത്രിമായി സുഷ്ടിച്ചു വരികയാണ്. അതിൻ്റെ തുടർച്ചയാണ് ഈ സൃഷ്ടിയും. സാമ്പത്തിക താൽപര്യത്തോടെയുള്ള പെയ്ഡ് ന്യൂസ് ആണെന്ന് കരുതേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മുഖേന നോട്ടീസ് അയക്കും. എന്നിട്ടും തിരുത്തുന്നില്ലെങ്കിൽ തുടർ നിയമനടപടികളിലേക്ക് കടക്കും.
വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകും. ലേഖകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി മാനേജ്മെൻ്റിന് കത്ത് നൽകും.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.