Skip to main content

മുതിർന്ന സിപിഐ എം നേതാവും കർഷക തൊഴിലാളി യൂണിയൻ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന സ. കെ എസ് ശങ്കരന് ആദാരാഞ്ജലികൾ

മുതിർന്ന സിപിഐ എം നേതാവും കർഷക തൊഴിലാളി യൂണിയൻ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന സ. കെ എസ് ശങ്കരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരം, വാഴാനി കനാൽ സമരം, 1970 ലെ കുടികിടപ്പ് സമരം, മിച്ചഭൂമി സമരം തുടങ്ങി നിരവധി പോരാട്ടങ്ങളിലെ നേതൃത്വമായിരുന്നു സഖാവ് ശങ്കരൻ. ഈ സമരങ്ങളുടെ പേരിലും അടിയന്തരാവസ്ഥ കാലത്തുമായി ഏറെ വർഷങ്ങൾ ജയിൽവാസം അനുഭവിച്ചു. കൊടിയ മർദ്ദനവും വിവിധ സമരകാലയളവിൽ അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ദീർഘകാലം സിപിഐ എം തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം, വടക്കാഞ്ചേരി എരിയാ കമ്മിറ്റി സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. മഹിളാ അസോസിയേഷൻ നേതാവായിരുന്ന സ. കെ വി പുഷ്പയാണ് ഭാര്യ.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.