Skip to main content

വടകരയിലെ യുഡിഎഫിന്റെ വർഗീയനീക്കങ്ങളെ പ്രതിരോധിക്കാൻ സിപിഐ എം എൽഡിഎഫ്‌ പ്രവർത്തകരും ജനങ്ങളും ജാഗ്രത പാലിക്കണം

വടകരയിൽ എൽഡിഎഫ്‌ സ്ഥാനാർഥിക്കെതിരായി വർഗീയ, അശ്ലീല പ്രചാരണം നടത്തിയത്‌ യുഡിഎഫ്‌ ആണ്‌. അതിലൊന്നും ഉത്തരവാദിത്വമില്ലെന്ന്‌ അവർ പറഞ്ഞപ്പോഴും കേസുകളിൽ അറസ്‌റ്റിലായതെല്ലാം യുഡിഎഫുകാരാണ്‌. ഒഞ്ചിയത്തെ യോഗത്തിൽ ആർഎംപി നേതാക്കൾ നടത്തിയ പരാമർശങ്ങളും അവരുടെ നയം തെളിയിച്ചു. ശക്തമായ ജനരോഷമുയർന്നിട്ടും അതിനെതിരെ നിലപാടെടുക്കാൻ യുഡിഎഫോ അവരുടെ സ്ഥാനാർഥിയോ തയ്യാറായിട്ടില്ല.

വടകരയിൽ വർഗീയ സംഘർഷാവസ്ഥ നിലനിർത്താനാണ്‌ യുഡിഎഫ്‌ ആഗ്രഹിക്കുന്നത്‌. അത്‌ മനസ്സിലാക്കി സിപിഐ എം, എൽഡിഎഫ്‌ പ്രവർത്തകരും ജനങ്ങളും സൗഹാർദം കാത്തുസൂക്ഷിക്കണം. തെരഞ്ഞെടുപ്പുഫലം വന്നാലും വർഗീയനീക്കങ്ങളെ പ്രതിരോധിക്കാൻ ജാഗ്രത പാലിക്കണം.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.