Skip to main content

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ അപ്പാടെ തകർക്കുന്ന ഗവർണ്ണറുടെ നീക്കങ്ങളെ പിന്തുണക്കുന്ന ഒരു വിഭാഗം മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും കൂടി കിട്ടിയ തിരിച്ചടിയാണ് ഹൈക്കോടതി വിധി

കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വൻതിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് കിട്ടിയിരിക്കുന്നത്. ആർഎസ്എസിന്റെ നിർദ്ദേശം അനുസരിച്ച് ഗവർണർ നാമനിർദ്ദേശം ചെയ്ത സംഘപരിവരാറുകാരായ 4 പേരുടെ ലിസ്റ്റാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്. സർവ്വകലാശാല നൽകിയ യോഗ്യരായവരുടെ പട്ടിക പൂർണ്ണമായി ഒഴിവാക്കി ആർഎസ്എസ് നൽകിയ പേരുകളാണ് ചാൻസിലർ കൂടിയായ ഗവർണ്ണർ സെനറ്റിലേക്ക് നിർദ്ദേശിച്ചത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ആർഎസ്എസ് പദ്ധതിക്ക് കുടപിടിക്കുന്ന നീക്കമാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. എൽഡിഎഫ് സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളും അക്കാദമിക തലത്തിൽ വരുത്തികൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളും വലിയ അംഗീകാരങ്ങൾ നേടിയെടുക്കുകയാണ്. രാജ്യത്തെ മികച്ച സർവ്വകലാശാലകളുടെ പട്ടികയിൽ കേരളത്തിലെ സർവ്വകലാശാലകളും ഇടംപിടിക്കുകയാണ്. ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷൻറെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ നമ്മുടെ എം.ജി സർവ്വകലാശാല രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തിയിരുന്നു. മുൻകാലങ്ങളിൽ ഏറ്റവും വലിയ പരാതി പരീക്ഷാഫലങ്ങൾ വൈകുന്നത് സംബന്ധിച്ചായിരുന്നു, എന്നാൽ ഇത്തവണ അതും പരിഹരിച്ചു. റെക്കോഡ് വേഗതയിൽ ബിരുദപരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ്, എംജി സർവകലാശാലകൾ മികവ് തെളിയിച്ചു. നാല് വർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം മുതൽ കേരളത്തിൽ ആരംഭിക്കുകയാണ്. ഇങ്ങനെ സമാനതകളിലാത്ത മുന്നേറ്റമാണ് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്നത്. ഇതിനെയെല്ലാം അപ്പാടെ തകർക്കുന്ന സമീപനമാണ് ചാൻസിലർ ആയ ഗവർണ്ണറുടെ ഭാഗത്ത് നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ നീക്കത്തെ പിന്തുണക്കുന്ന ഒരു വിഭാഗം മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും കൂടി കിട്ടിയ തിരിച്ചടിയാണ് ഹൈക്കോടതി വിധി.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.