Skip to main content

ബിജെപി യുഗത്തിന്‌ അന്ത്യമാകും

ബിജെപി യുഗത്തിന്‌ അന്ത്യം കുറിയ്ക്കുന്നതായിരിക്കും പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ഫലം. രാജ്യം രാഷ്‌ട്രീയ മാറ്റത്തിന്റെ ദിശയിലേക്ക്‌ നീങ്ങുകയാണ്‌. ബിജെപിക്ക്‌ ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലെന്നാണ്‌ അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളുടെയടക്കം വിലയിരുത്തൽ. പരാജയഭീതി കാരണമാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അംബാനിയെയും അദാനിയെയും തള്ളിപ്പറഞ്ഞത്‌.

ലോക്‌സഭയിൽ 430 വരെ സീറ്റ്‌ കിട്ടുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. ഇപ്പോൾ 250 സീറ്റ്‌ പോലും കിട്ടില്ലെന്ന അവസ്ഥയിലാണ്‌. കേരളത്തിൽ ബിജെപിക്ക്‌ ഒരു സീറ്റും ലഭിക്കില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി ഏറെ പിറകോട്ടുപോകും. ഉത്തരേന്ത്യയിലും ബിജെപിക്ക്‌ നേട്ടമുണ്ടാക്കാനാവില്ല. അവിടെ കഴിഞ്ഞ തവണത്തെ സീറ്റ്‌ നിലനിർത്താനുമാകില്ല. ഈ സാഹചര്യത്തിലാണ്‌ മോദി പച്ചയ്‌ക്ക്‌ വർഗീയം പറയാൻ തുടങ്ങിയത്‌. വികസനം പറഞ്ഞ്‌ വോട്ടുപിടിക്കാനാവില്ലെന്ന്‌ ബോധ്യപ്പെട്ടതിനാലാണ്‌ വർഗീയ കാർഡ്‌ പുറത്തിറക്കിയത്‌. മോദിയെപോലെ ഇത്ര തരംതാഴ്‌ന്ന നിലയിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയ പ്രധാനമന്ത്രി വേറെയില്ല. ഇലക്ടറൽ ബോണ്ട്‌, വോട്ടിങ്‌ ശതമാനത്തിലെ ഇടിവ്‌, കെജ്‌രിവാളിന്റെ അറസ്‌റ്റും ജാമ്യവുമെല്ലാം ബിജെപിക്കെതിരായ ഘടകങ്ങളാണ്‌. മോദിയുടെ 10 വർഷ ഭരണത്തിൽ ഫാസിസം പടികടന്ന്‌ വീടിന്റെ വാതിലിന്‌ മുന്നിലെത്തി. ഇനിയൊരിക്കൽകൂടി അധികാരത്തിൽ വന്നാൽ അടിമുടി ആയുധവൽക്കരിക്കപ്പെട്ട ഫാസിസ്‌റ്റ്‌ ഭരണ വ്യവസ്ഥയാണുണ്ടാകുക.

നാട്‌ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള പോരാട്ടങ്ങൾക്ക്‌ ഇനിയും സാധ്യതയുണ്ടെന്നാണ്‌ ഹരിയാന, ഡൽഹി, പഞ്ചാബ്‌ സംസ്ഥാനങ്ങളിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾ തെളിയിക്കുന്നത്‌. ബിജെപിക്ക്‌ ഒറ്റ റാലി പോലും നടത്താൻ പറ്റാത്ത അവസ്ഥയാണ്.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.