Skip to main content

കേരളത്തിന്‌ കടമെടുപ്പ്‌ അനുമതി വീണ്ടും നിഷേധിച്ച് കേന്ദ്രം

രാഷട്രീയവിരോധം തീർക്കാൻ കേരളത്തിന്‌ അർഹമായ കടം നിഷേധിച്ച്‌ കേന്ദ്രം. കടമെടുപ്പ്‌ പരിധിയുടെ കണക്കും വായ്പാനുമതിയും വൈകിച്ച്‌ സംസ്ഥാനത്തെ സാമ്പത്തികമായി കേന്ദ്രസർക്കാർ ഞെരുക്കുകയാണ്‌. വ്യക്തത ആവശ്യപ്പെട്ട്‌ കത്തയച്ചിട്ടും കേന്ദ്രം മറുപടി നൽകിയിട്ടില്ല.

മെയ്‌ ആദ്യം വായ്‌പാനുമതി നൽകുകയാണ്‌ പതിവ്‌. ഈ വർഷം സംസ്ഥാനത്തിന്‌ 37,512 കോടി രൂപ വായ്‌പയെടുക്കാൻ അനുമതിയുണ്ടെന്ന്‌ പറഞ്ഞിരുന്നെങ്കിലും ആദ്യ ഒമ്പത്‌ മാസം എടുക്കാവുന്ന കടം എത്രയെന്ന്‌ ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇത്‌ ലഭിക്കാതെ സംസ്ഥാനത്തിന്‌ കടമെടുക്കാനുമാകില്ല. നേരത്തെ 5000 കോടി കടമെടുപ്പിന്‌ അനുമതി തേടിയപ്പോൾ 3000 കോടിക്കുള്ള അനുവാദമേ നൽകിയുള്ളൂ.

സംസ്ഥാന സർക്കാർ ജീവനക്കാർ കൂടുതൽ വിരമിക്കുന്നത്‌ ഏപ്രിൽ മാസത്തിലാണ്‌. വിരമിക്കൽ ആനുകൂല്യത്തിന്‌ 7,500 കോടി രൂപ ആവശ്യമാണ്‌. വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും സംസ്ഥാനം പണം കണ്ടെത്തേണ്ടതുണ്ട്‌. അന്തിമാനുമതി ഇതുവരെ നൽകാൻ കേന്ദ്രം തയ്യാറാകാത്തത്‌ സംസ്ഥാന സർക്കാരിനെ ഈ ഘട്ടത്തിൽ സാമ്പത്തികമായി ഞെരുക്കാനാണ്.

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.