Skip to main content

ചീമേനി രക്തസാക്ഷി ദിനം

1987 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമാണ് രാഷ്ട്രീയ കേരളത്തെ നടുക്കിയ ചീമേനി കൂട്ടക്കൊല നടന്നത്. പാർടി ഓഫീസിൽ വോട്ടെടുപ്പിന് ശേഷമുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ എന്നീ അഞ്ച് സി പി ഐ എം പ്രവർത്തകരെയാണ് സമാധാന പ്രേമികളെന്ന് നടിക്കുന്ന കോൺഗ്രസുകാർ അന്ന് അരുംകൊല ചെയ്തത്. തീയിട്ടും വെട്ടിയും കുത്തിയുമുള്ള കൂട്ടക്കൊല ആണ് ഉണ്ടായത്.

ചീമേനിയിൽ അന്ന് അരങ്ങേറിയ ആ കൊടുംക്രൂരത ഇന്നാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള അടങ്ങാത്ത നശീകരണ ചിന്തയുടെ ഭാഗമാണ്.അതേ ശക്തികൾ ഇന്നും അത്തരം ശ്രമങ്ങൾ തുടരുന്നു. വർഗീയതയും വിദ്വേഷവും പ്രചരിപ്പിച്ചു കലാപങ്ങൾ അഴിച്ചുവിടുന്ന പ്രതിലോമ ശക്തികളെ ചെറുത്തുതോൽപിക്കാൻ നാം ഒറ്റക്കെട്ടായി അണിചേരേണ്ടതുണ്ട്. അധികാര നേട്ടത്തിനായി അവസരവാദ നിലപാടുകളെടുക്കുന്ന കോൺഗ്രസിനെയും തുറന്നുകാണിക്കണം. സമാധാനത്തിന്റെ അപ്പോസ്തലന്മാരായി നടിക്കുന്ന കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിന്റെ യഥാർത്ഥ ചരിത്രമാണ് ചീമേനിയിലെ രക്തസാക്ഷികൾ ഓർമ്മിപ്പിക്കുന്നത്. അന്ന് സിപിഐഎം ചീമേനി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന എം വി ബാലകൃഷ്ണൻ മാസ്റ്റർ ഇന്ന് കാസർകോട് മണ്ഡലത്തിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയാണ്. രക്തസാക്ഷികളുടെ ത്യാഗ വഴിയിൽ പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം തന്നെ ചീമേനിയുടെ തീവ്രമായ ഓർമ്മപ്പെടുത്തലാണ്. യഥാർത്ഥ ജനകീയ, മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു കൊണ്ട് തുല്യതയും സഹോദര്യവും പുലരുന്ന ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ നമുക്കൊരുമിച്ചു മുന്നേറാം. രക്തസാക്ഷി സ്മരണക്ക് മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.