Skip to main content

ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചുകൊണ്ട് ഒരു റിപബ്ലിക് ആവാൻ നമ്മൾ തീരുമാനിച്ചപ്പോൾ ഇത്തരമൊരു സ്വേച്ഛാധിപത്യഭരണത്തിനല്ല നമ്മൾ ഒപ്പിട്ടത്

ഇടയ്ക്കിടെ ഉണ്ടാകുന്ന തെരഞ്ഞെടുപ്പുകൾ കാരണം രാഷ്ട്രത്തിന്റെ ശ്രദ്ധ 'വികസനപ്രവർത്തനങ്ങ'ളിൽ നിന്ന് മാറിപ്പോവുന്നു, അതിനാൽ ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണം എന്നതായിരുന്നു നരേന്ദ്രമോദി സർക്കാരിന്റെ വാദം. രാജ്യത്തെ ഒരു വിഭാഗം മധ്യവർഗത്തിന്റെ പിന്തുണ ഇതിന് ഉണ്ടാക്കിയെടുക്കാനും സർക്കാരിന് കഴിഞ്ഞു. എന്നാൽ, ദില്ലിയിൽ അധികാരം കേന്ദ്രീകരിക്കാനും നമ്മുടെ ഫെഡറൽ ചട്ടക്കൂടിനെ തകർക്കാനും ആണ് ഈ പുതിയ തട്ടിപ്പ് എന്നത് വ്യക്തമായിരുന്നു. പക്ഷേ, ഇപ്പോൾ ഇവരുടെ നിർദ്ദേശങ്ങൾ വന്നപ്പോൾ രാജ്യത്ത് എപ്പോഴും തെരഞ്ഞെടുപ്പ് ആയിരിക്കും എന്ന സ്ഥിതിയായി!
ഇപ്പോൾ ലഭ്യമായ വിവരങ്ങൾപ്രകാരമാണെങ്കിൽ വളരെ വിചിത്രമാകും കാര്യങ്ങൾ. സംസ്ഥാനങ്ങളിലോ പഞ്ചായത്തിൽ പോലുമോ ഒരു സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ലോക്സഭയുടെ കാലാവധി കഴിയുന്നവരെയുള്ള ഏതാനും വർഷങ്ങൾക്കു വേണ്ടി അവിടെ തിരഞ്ഞെടുപ്പ് നടക്കും. ലോക്സഭയ്ക്ക് ഒപ്പം വീണ്ടും തെരഞ്ഞെടുപ്പ്. 1957 മുതൽ ഈ സംവിധാനം ആയിരുന്നു എങ്കിൽ കേരളത്തിൽ എത്ര തെരഞ്ഞെടുപ്പ് നടക്കുമായിരുന്നു എന്ന് ആലോചിക്കുക.
പക്ഷേ, കൂടുതൽ തെരഞ്ഞെടുപ്പുകൾ നടക്കും എന്നതല്ല ഇവിടത്തെ കാതലായ പ്രശ്നം. അധികാരം നിർണയിക്കപ്പെടുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രം ആയിരിക്കും എന്നതാണ്. കൂടുതൽ അധികാരകേന്ദ്രീകരണനിയമങ്ങളും പാർലമെന്റ് മണ്ഡലങ്ങളുടെ പുനർനിർണയവും കൊണ്ടുള്ള ദില്ലി കേന്ദ്രീകരണം ഇതിനൊപ്പം വച്ച് വായിക്കണം.
ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചുകൊണ്ട് ഒരു റിപബ്ലിക് ആവാൻ നമ്മൾ തീരുമാനിച്ചപ്പോൾ ഇത്തരം സ്വേച്ഛാധിപത്യഭരണത്തിനല്ല നമ്മൾ ഒപ്പിട്ടത്.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.