Skip to main content

പൗരത്വ നിയമം നടപ്പിലാക്കുന്നതിനെതിരെ യോജിക്കാൻ കഴിയുന്ന സമാന ചിന്താഗതിക്കാരെ ഉൾപ്പെടുത്തി സിപിഐ എം പ്രക്ഷോഭം സംഘടിപ്പിക്കും

ബിജെപിക്ക് വോട്ട് ലഭിക്കാൻ വേണ്ടി നടത്തുന്ന വർ​ഗീയപരമായ നടപടിയാണ് പൗരത്വ നിയമം. ഇത് നടപ്പാക്കില്ല എന്ന് ആദ്യം മുതലേ നിലപാടെടുത്ത സംസ്ഥാനമാണ് കേരളം. ഇപ്പോഴും അതുതന്നെയാണ് ആവർത്തിച്ചത്. എന്നാൽ കേരളത്തിലെ കോൺ​ഗ്രസും ബിജെപിയും ഇതിൽ ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. നിയമം നടപ്പിലാക്കാതിരിക്കാൻ പറ്റില്ല എന്നാണ് രണ്ടുപേരും പറയുന്നത്. കെ സുരേന്ദ്രനും വി ഡി സതീശനും ഇതിൽ ഒരേ സ്വരമാണ്.

പൗരത്വ നിയമം നടപ്പലാക്കുന്നതിനെതിരെ സിപിഐഎം വലിയ പ്രക്ഷോഭം സംഘടിപ്പിക്കും. മുഖ്യമന്ത്രിയടക്കം പ്രക്ഷോഭത്തിൽ പങ്കെടുക്കും. aയോജിക്കാൻ കഴിയുന്ന സമാന ചിന്താഗതിക്കാരെ ഉൾപ്പെടുത്തിക്കൊണ്ടാവും ബഹുജന റാലി.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.