Skip to main content

നാടിന് അന്നം നൽകുന്ന കർഷകർക്കുനേരെയുള്ള കേന്ദ്രസർക്കാരിന്റെ നരഹത്യക്കെതിരെ രാജ്യസ്‌നേഹികൾ രംഗത്തുവരണം

ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്‌ത ഒക്ടോകോപറ്ററുകളും സെഫ്ലോഡിങ് റൈഫിളുകളും ശബ്ദപീരങ്കികളും ഉപയോഗിച്ച് കർഷകസമരം അടിച്ചമർത്തുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭീകരതക്കെതിരെ ജനകീയ പ്രതിഷേധം ഉയരണം.

നാടിന് അന്നം നൽകുന്ന കർഷകർക്കുനേരെയുള്ള കേന്ദ്രസർക്കാരിന്റെ നരഹത്യ നീക്കത്തിനെതിരെ രാജ്യസ്‌നേഹികൾ രംഗത്തുവരണം. ഖനൗരി, ശംഭു തുടങ്ങിയ ഡൽഹി അതിർത്തി പ്രദേശങ്ങളിൽ കർഷകർക്കുനേരെ വെടിയുതിർത്ത് പ്രക്ഷോഭകരെ കൂട്ടക്കൊലക്കുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഖനൗരി അതിർത്തിയിൽ ശുഭ്‌കിരൺസിങ് എന്ന യുവ കർഷകൻ വെടിയേറ്റ്‌ മരിച്ചതും നിരവധി കർഷകർക്ക്‌ വെടിവെപ്പിൽ ഗുരുതരമായ പരിക്കേറ്റതുമായ സംഭവങ്ങൾ ഇതിന്റെ സൂചനയാണ്.

ഖനൗരിയിൽ ബ്രിട്ടീഷ് ഭരണ കാലത്തെ ജാലിയൻവാലാബാഗിനെ അനുസ്മരിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ സൈനിക അക്രമണങ്ങൾക്കെതിരെ പ്രതിഷേധം കത്തിപ്പടരുകയാണ്. ഹരിയാന, പഞ്ചാബ്, ഡൽഹി അതിർത്തികളിൽ കണ്ണീർവാതക ഷെല്ലിങ്ങിന്‌ ഉപയോഗിക്കുന്ന ഡ്രോണുകൾ ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്ത ഒക്ടോകോപ്റ്ററുകളാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്‌. ഇസ്രയേൽ സേന ഗസയിലെ ആശുപത്രികളിൽ സ്നൈപ്പർ കൊലപാതകങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന അതേ ഒക്ടോകോപ്റ്ററുകളാണ് ഡൽഹി അതിർത്തികളിൽ ഇന്ത്യൻ കർഷകർക്കുനേരെ ടിയർഗ്യാസ്‌ ഷെല്ലിങ്ങിനായി ഉപയോഗിക്കുന്നത്.

പലസ്തീൻ ജനതയെ കൊന്നൊടുക്കുന്ന നെതന്യാഹുവിന്റെ ഇന്ത്യൻ പ്രതിരൂപമായി മാറിയ മോദി, ഇസ്രയേന്ൽ ആയുധങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ കർഷകരെ കൊന്നുകൂട്ടാനാണ്‌ ഒരുമ്പെടുന്നത്.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.