Skip to main content

തൊഴിലാളികളുടെ സാർവദേശീയ സംഘടനയായിരുന്ന കമ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസിന്റെ ആവശ്യപ്രകാരം മാർക്സും ഏംഗൽസും ചേർന്ന് ജർമൻ ഭാഷയിൽ എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചിട്ട്‌ 176 വർഷം

ഇന്ന് റെഡ് ബുക്ക്സ് ഡേ. തൊഴിലാളികളുടെ സാർവദേശീയ സംഘടനയായിരുന്ന കമ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസിന്റെ ആവശ്യപ്രകാരം മാർക്സും ഏംഗൽസും ചേർന്ന് ജർമൻ ഭാഷയിൽ എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചിട്ട്‌ 176 വർഷം.

കിഴക്കൻ പാകിസ്ഥാനിലെ ധാക്ക സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭത്തെ ഓർക്കാതെ ഈ ദിവസം കടന്നു പോകുന്നില്ല. ഭരണകൂടം ഉറുദു ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ രാജ്യമെമ്പാടും പടർന്നു. തുടർന്ന് ബംഗാളി ഭാഷയെ അധ്യായന മാധ്യമമാക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ വിദ്യാർത്ഥികളെ നിഷ്ടൂരം കൊലചെയ്താണ് ഭരണകൂടം അതിനെ അടിച്ചമർത്തിയത്. അഞ്ചു വിദ്യാർഥികകൾ പ്രക്ഷോഭത്തിൽ രക്തസാക്ഷികളായി.1952 ഫെബ്രുവരി 21ലെ ആ കറുത്ത ദിനത്തിന്റെ സ്മരണ നിലനിർത്താൻ യുനെസ്കോ വിദ്യാർത്ഥികളുടെ രക്തസാക്ഷിത്വ ദിനത്തെ ലോക മാതൃഭാഷ ദിനമായി ആചരിച്ചു വരുന്നു.

ഒമ്പതു വർഷം മുൻപ് ഇതേ ദിവസമാണ് കമ്മ്യൂണിസ്റ്റ് നേതാവും പുരോഗമനവാദിയുമായിരുന്ന ഗോവിന്ദ് പൻസാരെ എന്ന വയോ വൃദ്ധനെ ഹിന്ദു തീവ്രവാദികൾ വെടിവെച്ചു കൊന്നത്. ആറു ദശാബ്ദക്കാലം മഹാരാഷ്ട്രയിലെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹത്തെ ഹിന്ദു തീവ്രവാദികൾ എക്കാലവും ഭയപ്പെട്ടിരുന്നു. പൻസാരെയുടെ ആശയങ്ങളിലും പ്രവർത്തങ്ങളിലും അസഹിഷ്ണരം പരിഭ്രാന്തരുമായ അവർ അദ്ദേഹത്തെ നിഷ്കരുണം കൊലപ്പെടുത്തുകയായിരുന്നു. ഗോവിന്ദ് പൻസാരെയുടെ ഓർമ്മകൾ എക്കാലവും വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ജ്വലിക്കുന്ന ഓർമ്മയായി നിലനിൽക്കും.

രണ്ടു വർഷം മുൻപ് ഇതേ ദിവസമാണ് പുന്നോലിൽ സജീവ സിപിഐ എം പ്രവർത്തകനായിരുന്ന സ. കെ ഹരിദാസനെ ആർഎസ്എസുകാർ വെട്ടി കൊലപ്പെടുത്തിയത്. മൽസ്യത്തൊഴിലാളിയായിരുന്ന സഖാവിനെ അതി ക്രൂരമായാണ് കൊലചെയ്തത്. സംഘപരിവാറിന്റെ രക്ത ദാഹത്തിൻ്റെ പ്രതീകമായിരുന്നു സഖാവ് ഹരിദാസന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിലെ സൗഹാർദ്ദത്തെ എങ്ങനെയും അട്ടിമറിക്കുക എന്ന സ്ഥാപിത താല്പര്യം മാത്രമാണ് ആർഎസ്എസ് ലക്ഷ്യമിട്ടത്.

മൂലധന ശക്തികളുടെ പിൻബലത്തിൽ പലതരം അക്രമണങ്ങളിലൂടെ സമൂഹത്തിന്റെ ഐക്യത്തെയും അഖണ്ഡതയേയും അട്ടിമറിക്കാനും ഭിന്നിപ്പുണ്ടാക്കാനും നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷ - തീവ്ര വർഗ്ഗീയ ശക്തികളെ പ്രതിരോധിക്കാനും നേരിടാനുമുള്ള കരുത്തുള്ള ആശയാധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം കൂടിയാണ് ചരിത്രപരമായ ഈ ദിനം.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.