Skip to main content

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് ​ഗവർണർ കേരളത്തെ ഭയപ്പെടുത്തേണ്ട

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് ​ഗവർണർ കേരളത്തെ ഭയപ്പെടുത്തേണ്ട. കേന്ദ്ര സർക്കാർ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ന് കേരളത്തിലുള്ളത്. സർക്കാരിന്റെ തനത് വരുമാനം കൂടി. ചെലവ് വർദ്ധിച്ചിട്ടുമില്ല. ഈ ഒറ്റകാര്യം മതി ഇന്നത്തെ പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന് തിരിച്ചറിയാൻ.

​സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരം ഉണ്ടെന്നാണ് ഗവർണർ പറയുന്നത്. ഗവർണർ 360-ാം വകുപ്പ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ട. ഇന്ത്യയിൽ ഇതുവരെ ആരും ഈ വകുപ്പ് ഉപയോഗിച്ചിട്ടില്ല. പുതുതായി ഒരു അധികാരം സ്ഥാപിച്ചെടുക്കാനാണ് ഗവർണറുടെ ശ്രമം. നടപടിയെ സർവശക്തിയുമുപയോഗിച്ച് ചെറുക്കും. ഭീഷണിയൊന്നും കേരളത്തിൽ വിലപ്പോവില്ല. ഇത് തീക്കളിയാണ്. കേരള ജനത ഈ നീക്കത്തെ അതി ശക്തമായി ചെറുക്കുക തന്നെ ചെയ്യും.

​ഗവർണറുടെ ഓരോ നീക്കവും വിദ്യാഭ്യാസ സംവിധാനത്തെ തകർക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ ഇല്ലാതാക്കാനാണ് ശ്രമം. കാലിക്കറ്റ്, കേരള സർവകലാശാലകളിൽ ​ഗവർണർ നോമിനേറ്റ് ചെയ്തത് ആർസ്എസിന്റെയും ബിജെപിയുടെയും പ്രവർത്തകരെയാണ്. സെനറ്റിലേക്കുള്ള നോമിനേഷൻ സാധാരണ​ഗതിയിൽ ചാൻസിലർ വൈസ് ചാൻസിലറോട് ആവശ്യപ്പെടുകയാണ് പതിവ്. എന്നാൽ ഇതുപോലെയൊരു നോമിനേഷൻ രാജ്യത്ത് എവിടെയും കണ്ടിട്ടുണ്ടാവില്ല.

യുഡിഎഫ് നിലപാട് ഇക്കാര്യത്തിൽ വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തിൽ ആർഎസ്എസ് അനുകൂലമായ ഗവർണർക്കൊപ്പമാണോ കോൺഗ്രസ് നിലപാട് എന്നറിയാൻ താൽപര്യമുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.