Skip to main content

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് ​ഗവർണർ കേരളത്തെ ഭയപ്പെടുത്തേണ്ട

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് ​ഗവർണർ കേരളത്തെ ഭയപ്പെടുത്തേണ്ട. കേന്ദ്ര സർക്കാർ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ന് കേരളത്തിലുള്ളത്. സർക്കാരിന്റെ തനത് വരുമാനം കൂടി. ചെലവ് വർദ്ധിച്ചിട്ടുമില്ല. ഈ ഒറ്റകാര്യം മതി ഇന്നത്തെ പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന് തിരിച്ചറിയാൻ.

​സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരം ഉണ്ടെന്നാണ് ഗവർണർ പറയുന്നത്. ഗവർണർ 360-ാം വകുപ്പ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ട. ഇന്ത്യയിൽ ഇതുവരെ ആരും ഈ വകുപ്പ് ഉപയോഗിച്ചിട്ടില്ല. പുതുതായി ഒരു അധികാരം സ്ഥാപിച്ചെടുക്കാനാണ് ഗവർണറുടെ ശ്രമം. നടപടിയെ സർവശക്തിയുമുപയോഗിച്ച് ചെറുക്കും. ഭീഷണിയൊന്നും കേരളത്തിൽ വിലപ്പോവില്ല. ഇത് തീക്കളിയാണ്. കേരള ജനത ഈ നീക്കത്തെ അതി ശക്തമായി ചെറുക്കുക തന്നെ ചെയ്യും.

​ഗവർണറുടെ ഓരോ നീക്കവും വിദ്യാഭ്യാസ സംവിധാനത്തെ തകർക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ ഇല്ലാതാക്കാനാണ് ശ്രമം. കാലിക്കറ്റ്, കേരള സർവകലാശാലകളിൽ ​ഗവർണർ നോമിനേറ്റ് ചെയ്തത് ആർസ്എസിന്റെയും ബിജെപിയുടെയും പ്രവർത്തകരെയാണ്. സെനറ്റിലേക്കുള്ള നോമിനേഷൻ സാധാരണ​ഗതിയിൽ ചാൻസിലർ വൈസ് ചാൻസിലറോട് ആവശ്യപ്പെടുകയാണ് പതിവ്. എന്നാൽ ഇതുപോലെയൊരു നോമിനേഷൻ രാജ്യത്ത് എവിടെയും കണ്ടിട്ടുണ്ടാവില്ല.

യുഡിഎഫ് നിലപാട് ഇക്കാര്യത്തിൽ വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തിൽ ആർഎസ്എസ് അനുകൂലമായ ഗവർണർക്കൊപ്പമാണോ കോൺഗ്രസ് നിലപാട് എന്നറിയാൻ താൽപര്യമുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.