Skip to main content

സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നയങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്

സംസ്ഥാനത്തെ വിവിധ മാർ​ഗങ്ങളിലൂടെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രമെന്നും അതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് യുഡിഎഫിന്റേതും കോൺഗ്രസിന്റേതും. വിവിധ വികസന പരിപാടികളിലൂടെ ആധുനിക കേരളത്തിന് അടിത്തറയിടുകയാണ് സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിസ്റ്റ് ​ഗവണമെന്റിന്റെ കാലം മുതൽ. ഈ സർക്കാരും അതുതന്നെയാണ് ചെയ്യുന്നത്. എന്നാൽ ഇതിനൊക്കെ തടയിടുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. സംസ്ഥാന ഗവൺമെന്റിനെ ഞെരുക്കാനുള്ള പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നു. സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു. എല്ലാ രംഗത്തും കേരളത്തെ അവ​ഗണിക്കാൻ ശ്രമിക്കുകയാണ് കേന്ദ്രം. അനാവശ്യ വ്യവസ്ഥകൾ അടിച്ചേൽപ്പിച്ച് സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് കടം എടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. കേരളത്തെ പിറകോട്ടടിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമാണ് ഇതിനു പിന്നിൽ.

കേന്ദ്രത്തിന്റെ കേരളത്തോടുള്ള നിലപാടിൽ കേരളം ഒറ്റക്കെട്ടായാണ് നിൽക്കേണ്ടത്. എന്നാൽ കോൺ​ഗ്രസിനും യുഡിഎഫിനും അതിന് കഴിയുന്നില്ല. കേന്ദ്രഗവൺമെന്റ് കരുതുന്നതു പോലെ തന്നെ ഇവിടെയൊരു വികസനവും നടക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് കോൺഗ്രസെന്നും കേന്ദ്രം തെറ്റായ നടപടികൾ സ്വീകരിക്കുമ്പോൾ അതിനെ വിമർശിക്കാൻ പോലും വലതുപക്ഷം തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർലമെന്റ് അം​ഗങ്ങളെല്ലാം കൂടി കേന്ദ്ര ധനമന്ത്രിയെ കാണാൻ തീരുമാനിച്ചപ്പോഴും യുഡിഎഫ് എംപിമാർ വരികയോ നിവേദനത്തിൽ ഒപ്പിടുകയോ ചെയ്തില്ല. ഇത് സംസ്ഥാനത്തോടുള്ള ക്രൂരതയാണ്. നവകേരള സദസിനെകുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കാൻ മാത്രമാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. നവകേരള സദസ് വിജയിപ്പിക്കണമെന്ന് ഇടതുപക്ഷ മുന്നണി ആവശ്യപ്പെട്ടതാണ് അദ്ദേഹത്തിന്റെ പ്രശ്നം. സർക്കാരിന്റെ പരിപാടി എന്നു പറഞ്ഞാൽ അത് നാടിന്റെ പരിപാടിയാണ് അത് ഒരു കക്ഷിയുടെ പരിപാടിയായി മാത്രം കാണേണ്ട കാര്യമില്ല.

രാജ്യത്തെ വ്യത്യസ്തതയാർന്ന സംസ്ഥാനമാണ് കേരളമെന്നും ആ വ്യത്യസ്തതയുടെ ഫലമായി കേരളാ മോഡൽ എന്ന പ്രയോഗം തന്നെ ഉയർന്നുവന്നു. സംസ്ഥാനങ്ങളുടെ വികസനപ്രവർത്തനങ്ങൾക്ക് മോഡലാക്കാൻ സാധിക്കുന്ന നിലയ്ക്കാണ് കേരളത്തിന് പുറത്തുള്ളവരടക്കം കേരളാ മോഡലിനെ കാണുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.