Skip to main content

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ തകർക്കാൻ ആസൂത്രിതനീക്കം നടത്തുകയാണ് കേന്ദ്ര സർക്കാർ

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ തകർക്കാൻ ആസൂത്രിതനീക്കവുമായി കേന്ദ്ര സർക്കാർ. ന്യായമായി ലഭിക്കേണ്ട തുക നൽകാതെയും നൽകുന്നവയ്ക്ക് അനാവശ്യ നിബന്ധനവച്ചുമാണ്‌ ഈ ശ്രമം. 15-ാം ധനകമീഷൻ ഗ്രാന്റ്‌ ഇനത്തിൽ നൽകേണ്ട 833.50 കോടി രൂപയാണ്‌ ഒരു മുന്നറിയിപ്പുമില്ലാതെ പിടിച്ചുവച്ചത്‌. ഗ്രാമീണ മേഖലയ്‌ക്കുള്ള 630 കോടിയും നഗരവികസനത്തിനുള്ള 203.50 കോടിയുമുൾപ്പടെയുള്ള തുകയാണിത്‌. കേന്ദ്രം നൽകുന്ന തുക ചെലവഴിക്കാൻ പല നൂലാമാലകളും അടിച്ചേൽപ്പിച്ചിട്ടുമുണ്ട്. കേരളത്തിന്റെ വികേന്ദ്രീകരണാസൂത്രണ മാതൃകയുടെ അന്തസ്സത്തയ്‌ക്ക്‌ വിരുദ്ധമായതാണ് പല വ്യവസ്ഥകളും. സംസ്ഥാനം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന വികസനഗ്രാന്റ് എങ്ങനെ ചെലവഴിക്കണമെന്ന തീട്ടൂരവുമുണ്ട്‌.

മുൻകാലങ്ങളിൽ കേന്ദ്ര ധനകമീഷൻ അനുവദിച്ചിരുന്ന ഗ്രാന്റ് പ്രാദേശിക സർക്കാരുകൾക്ക്‌ സ്വതന്ത്രമായി വിനിയോഗിക്കാമായിരുന്നു. എന്നാൽ, 2020-21 മുതൽ ഇതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 15–ാം ധനകമീഷൻ (2021-26) ഗ്രാന്റിന്റെ 60 ശതമാനവും ടൈഡ് ഗ്രാന്റായാണ് നൽകിയത്. കേന്ദ്രം നിഷ്കർഷിക്കുന്ന പരിമിത പ്രവർത്തനങ്ങൾക്കേ ഈ തുക വിനിയോഗിക്കാനാകൂ എന്നാണ് നിർദേശം. ബാക്കി 40 ശതമാനം തുകയാണ്‌ ബെയ്‌സിക് ഗ്രാന്റ്. മൊത്തം ഗ്രാന്റിന്റെ ഒരു ഭാഗം ഹെൽത്ത് ഗ്രാന്റാക്കിയും മാറ്റി. രാജ്യമാകെ ഒരേ രീതിയിൽ നടപ്പാക്കേണ്ട ആറ് പദ്ധതിക്കാണ് തുക നൽകുന്നത്. സംസ്ഥാനത്തിന്റെ വൈവിധ്യവും ആവശ്യവും മനസ്സിലാക്കാതെയാണിത്. ഇവയിൽ മിക്കതും കേരളം നേരത്തേ യാഥാർഥ്യമാക്കിയതാണ്‌. അതേസമയം സംസ്ഥാന സർക്കാർ ഓരോ വർഷവും 0.5 ശതമാനം വർധനയോടെ 30 ശതമാനംവരെ തുകയാണ്‌ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്നത്‌. ഈ സാമ്പത്തിക വർഷം ഇത്‌ 27.19 ശതമാനമാണ്‌ (8258 കോടി).

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ സ്‌തംഭിപ്പിക്കാനും അതുവഴി വികേന്ദ്രീകൃതാസൂത്രണത്തെ അട്ടിമറിക്കാനുമുള്ള നീക്കമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളിൽ സന്നിവേശിപ്പിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിബന്ധന ഫെഡറൽ തത്വങ്ങൾക്ക് യോജിച്ചതല്ല. പ്രാദേശിക സർക്കാരുകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുംവിധം അവ അടിച്ചേൽപ്പിക്കുകയാണ്‌. ഇത്‌ കേരള വികസനത്തിന്റെ സുപ്രധാനഭാഗമായ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം നിശ്ചലമാക്കാനുള്ള ലക്ഷ്യത്തോടെയാണ്. 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.