Skip to main content

തട്ടിപ്പുകാർക്കു നൽകുന്ന ആനുകൂല്യം പോലും പാവപ്പെട്ട കർഷകർക്ക് നല്കാൻ ബാങ്കുകൾ തയ്യാറാകുന്നില്ല

ആത്മഹത്യ ചെയ്ത കൃഷിക്കാരന്റെ വീട്ടിൽ കേന്ദ്ര മന്ത്രി മുരളീധരൻ സന്ദർശനം നടത്തുന്നതിന്റെ ഫോട്ടോ കണ്ടു. ആർക്കെങ്കിലും ആ ഹതഭാഗ്യനെ മരണവക്കത്തുനിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ അത് വി. മുരളീധരനും കെ. സുരേന്ദ്രനും പോലുള്ള ബിജെപി നേതാക്കന്മാർക്കായിരുന്നു. ബിജെപിയുടെയും യുഡിഎഫിന്റെയും വിഷലിപ്ത ദുഷ്പ്രചരണമാണ് ആത്മഹത്യ മുനമ്പിൽ നിൽക്കുമ്പോൾ പോലും പിആർഎസ് വായ്പയാണ് തനിക്ക് പുതിയ വായ്പ ലഭിക്കാത്തതിന് ഒരു കാരണം എന്ന് വിശ്വസിപ്പിക്കാൻ ഇടയാക്കിയത്. മരണത്തിന് തൊട്ടു മുമ്പുപോലും തന്റെ സഹപ്രവർത്തകനായ ഒരു പ്രാദേശിക ബിജെപി നേതാവിനോടാണ് അദ്ദേഹം ചെയ്യാൻ പോകുന്ന കടുംകൈക്ക് കാരണം വിശദീകരിച്ചത്.

പ്രസാദ് മനപൂർവ്വം കുടിശ്ശിക വരുത്തിയ ആളല്ല (willful defaulter). നിവർത്തി ഇല്ലാത്തതുകൊണ്ട് കുടിശ്ശികക്കാരനായതാണ്. അവസാനം ഒറ്റതവണ തീർപ്പാക്കലിന് പോകാൻ നിർബന്ധിതനായി. സിബിൽ റേറ്റിംഗിൽ സ്കോറ് വായ്പ യോഗ്യതയ്ക്ക് താഴെയായി. ഒരു പക്ഷെ ഈ ബിജെപി നേതാക്കൾ ഇടപ്പെട്ടിരുന്നെങ്കിൽ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.

ഈ വർഷം 2023 ജൂൺ 8 ന് റിസർവ് ബാങ്ക് ഒരു സുപ്രധാനമായ നോട്ടിഫിക്കേഷൻ ഇറക്കുകയുണ്ടായി. അതുവരെ മനപൂർവ്വം കുടിശ്ശിക വരുത്തിയവർക്ക് (willful defaulters) അല്ലെങ്കിൽ തട്ടിപ്പുക്കാർക്ക് ഇന്ത്യയിലെ ബാങ്കുകൾ ഒരിക്കലും പിന്നീട് വായ്പ നൽകാർ പാടില്ല എന്നായിരുന്നു വ്യവസ്ഥ. എത്രയോ നാളായി നിലനിന്ന ഈ വ്യവസ്ഥ മാറ്റി ഈ തട്ടിപ്പുക്കാർക്കും ഒറ്റത്തവണ തീർപ്പാക്കലിന് റിസർവ് ബാങ്ക് അവസരം നൽകി. അവർക്ക് പുതിയ വായ്പക്ക് അപേക്ഷിക്കാനും അവകാശം കൊടുത്തു. ബാങ്ക് ബോർഡുകൾക്ക് ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കാംപോലും.

ആരാണീ ബാങ്ക് തട്ടിപ്പുക്കാർ? 2022 ലെ ഒരു കണക്ക് പുറത്ത് വന്നിട്ടുണ്ട്. ഗീതാഞ്ജലി ജെംസ് എന്ന രത്നവ്യാപാരി 7848 കോടി രൂപയാണ് തട്ടിയെടുത്തത്. എബിജി ഷിപ്പ്യാർഡിൻറെ അഗർവാൾ 28 ബാങ്കുകളെ 23000 കോടി രൂപക്ക് പറ്റിക്കുകയുണ്ടായി. വോറൊരാൾ അദാനിയുടെ ഉറ്റ ബന്ധുവായ മേത്തയാണ്. വിജയ് മല്യ, മെഹ്റുൽ ചോംസ്കി, നീരവ് മോഡി തുടങ്ങിയവരൊക്കെ ഈ ഗണത്തിൽപ്പെടും. ഇവരെല്ലാമാണ് പുതിയ നയത്തിന്റെ ഗുണഭോക്താക്കൾ.

ബിജെപിയുടെ ഇഷ്ക്കാരായ 42 കോടി ആളുകൾക്ക് നൽകിയ 24 ലക്ഷം കോടി രൂപയുട മുദ്ര ലോണുകൾ കിട്ടാക്കടമായി മാറിക്കൊണ്ടിരിക്കുകയാണ്. ക്രെഡിറ്റ് ഗാരണ്ടി ഫണ്ടിൽ നിന്ന് 25% നഷ്ടപരിഹാരം കൈക്കലാക്കി മുദ്ര വായ്പകൾ എഴുതിത്തള്ളി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 5 വർഷക്കാലത്തിനിടയിൽ 3.8 ലക്ഷം കോടി രൂപയുടെ 100 കോടിരൂപയിൽ അധികരിക്കുന്ന തട്ടിപ്പുകൾ നടന്നു. ഇവർക്കൊക്കെ രക്ഷപ്പെടാനും പുതിയ വായ്പ എടുക്കാനുമുള്ള അവസരം ഒരുക്കിയിരിക്കുകയാണ് റിസർവ് ബാങ്ക്. ലക്ഷ്യം ബിജെപിയുടെ ഫണ്ട് ശേഖരണമാണ്.

അപ്പോഴാണ് നമ്മുടെ നാട്ടിൽ പ്രസാദ് എന്നൊരു പാവം കർഷകൻ നിവർത്തിയില്ലാത്തതുകൊണ്ട്. കുടിശ്ശിക വരുത്തി ഒറ്റത്തവണ തീർപ്പാക്കലിന് പോയതിൻറെ പേരിൽ വായ്പ നിഷേധിക്കപ്പെട്ട് ആത്മഹത്യ ച്ചെയ്യുന്നത്. കേന്ദ്ര മന്ത്രി മുരളീധരനും കൂട്ടർക്കും ആ പാവത്തോട് കുറച്ചുകൂടി കനിവ് കാണിക്കാമായിരുന്നു. തട്ടിപ്പക്കാർക്ക് പോലും നൽകുന്ന ആനുകൂല്യം ഈ പാവത്തിന് നൽകാമെന്ന് ബാങ്കിനോട് പറയാമായിരുന്നു..

എന്നിട്ടിപ്പോൾ കേരള സർക്കാരിനെതിരെ ചന്ദ്രഹാസമിളക്കി ഇറങ്ങിയിരിക്കുകയാണ്. ബിജെപി നേതാക്കന്മാരാണ് പ്രതിക്കൂട്ടിൽ.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.