Skip to main content

സഹകരണമേഖലയെ തകർത്ത്‌ സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്

സഹകരണമേഖലയെ തകർത്ത്‌ സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്. സഹകരണമേഖലയിലെ 2.5ലക്ഷം കോടി രൂപ ലക്ഷ്യമിട്ടാണ്‌ കേന്ദ്രസർക്കാർ ഭേദഗതി ഉൾപ്പെടെ വരുത്തുന്നത്‌. ദേശസാൽകൃത– വ്യാവസായിക ബാങ്കുകളിലെ വായ്‌പാ നിക്ഷേപാനുപാതം അമ്പത്‌ ശതമാനത്തിലും താഴെയാണ്‌. പ്രാഥമിക സഹകരണ കാർഷിക വായ്‌പാ സംഘങ്ങളുടെയും വായ്‌പാ നിക്ഷേപാനുപാതം 90ശതമാനത്തിനും മുകളിലാണ്‌. കേരളത്തിൽ നിന്നും 2.16ലക്ഷം കോടി സമാഹരിക്കുന്ന എസ്‌ബിഐ 55ശതമാനത്തിൽ താഴെ തുകയാണ്‌ വായ്‌പയായി ഇവിടെ നൽകുന്നത്‌. കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്കിന്റെ സ്ഥിതിയും ഭിന്നമല്ല. ബാക്കി തുക മുഴുവൻ ഉത്തരപൂർവ കോർപറേറ്റുകൾക്ക്‌ കടമായി നൽകി പിന്നീടത്‌ കിട്ടാക്കടമായി എഴുതിത്തള്ളുകയാണ്‌. സംസ്ഥാനത്ത്‌ വായ്‌പയായി നൽകേണ്ട തുകമാണ്‌ ഇത്തരത്തിൽ മറ്റു സംസ്ഥാനങ്ങളിൽ എത്തുന്നത്‌. സഹകരണമേഖല ഇതിൽ വ്യത്യാസമാണ്‌. സഹകരണമേഖലയിലെ നിക്ഷേപം സംസ്ഥാനത്തിന്റെ ഉന്നതിക്കായാണ്‌ വിനിയോഗിക്കുന്നത്‌.

വിഴിഞ്ഞം തുറമുഖത്തിനായി രണ്ടായിരം കോടി ഹഡ്‌കോയിൽ നിന്നും കടമെടുക്കാൻ സർക്കാരിന്‌ ജാമ്യം നിൽക്കാൻ കേന്ദ്രം അനുമതി നൽകിയില്ല. ഇത്‌ സർക്കാരിന്റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുമെന്നാണ്‌ കേന്ദ്രം തടസ്സമായി ഉന്നയിച്ചത്‌. സഹകരണ മേഖലയിൽ നിന്നും പൊതുഖജനാവിലേക്ക്‌ കടമെടുക്കുമ്പോൾ ഇരുവിഭാഗവും ഒരുപോലെ ശക്തിപ്പെടും. എന്നാൽ ഇതൊക്കെ എതിർത്തുകൊണ്ട്‌ സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലപ്പെടുത്താനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. പൊതു- സഹകരണ മേഖലയെയാകെ അസ്ഥിരപ്പെടുത്തി സ്വകാര്യമേഖലയെ സഹായിക്കുകയാണ്‌ കേന്ദ്രത്തിന്റെ നയം.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.