Skip to main content

സഹകരണമേഖലയെ തകർത്ത്‌ സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്

സഹകരണമേഖലയെ തകർത്ത്‌ സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്. സഹകരണമേഖലയിലെ 2.5ലക്ഷം കോടി രൂപ ലക്ഷ്യമിട്ടാണ്‌ കേന്ദ്രസർക്കാർ ഭേദഗതി ഉൾപ്പെടെ വരുത്തുന്നത്‌. ദേശസാൽകൃത– വ്യാവസായിക ബാങ്കുകളിലെ വായ്‌പാ നിക്ഷേപാനുപാതം അമ്പത്‌ ശതമാനത്തിലും താഴെയാണ്‌. പ്രാഥമിക സഹകരണ കാർഷിക വായ്‌പാ സംഘങ്ങളുടെയും വായ്‌പാ നിക്ഷേപാനുപാതം 90ശതമാനത്തിനും മുകളിലാണ്‌. കേരളത്തിൽ നിന്നും 2.16ലക്ഷം കോടി സമാഹരിക്കുന്ന എസ്‌ബിഐ 55ശതമാനത്തിൽ താഴെ തുകയാണ്‌ വായ്‌പയായി ഇവിടെ നൽകുന്നത്‌. കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്കിന്റെ സ്ഥിതിയും ഭിന്നമല്ല. ബാക്കി തുക മുഴുവൻ ഉത്തരപൂർവ കോർപറേറ്റുകൾക്ക്‌ കടമായി നൽകി പിന്നീടത്‌ കിട്ടാക്കടമായി എഴുതിത്തള്ളുകയാണ്‌. സംസ്ഥാനത്ത്‌ വായ്‌പയായി നൽകേണ്ട തുകമാണ്‌ ഇത്തരത്തിൽ മറ്റു സംസ്ഥാനങ്ങളിൽ എത്തുന്നത്‌. സഹകരണമേഖല ഇതിൽ വ്യത്യാസമാണ്‌. സഹകരണമേഖലയിലെ നിക്ഷേപം സംസ്ഥാനത്തിന്റെ ഉന്നതിക്കായാണ്‌ വിനിയോഗിക്കുന്നത്‌.

വിഴിഞ്ഞം തുറമുഖത്തിനായി രണ്ടായിരം കോടി ഹഡ്‌കോയിൽ നിന്നും കടമെടുക്കാൻ സർക്കാരിന്‌ ജാമ്യം നിൽക്കാൻ കേന്ദ്രം അനുമതി നൽകിയില്ല. ഇത്‌ സർക്കാരിന്റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുമെന്നാണ്‌ കേന്ദ്രം തടസ്സമായി ഉന്നയിച്ചത്‌. സഹകരണ മേഖലയിൽ നിന്നും പൊതുഖജനാവിലേക്ക്‌ കടമെടുക്കുമ്പോൾ ഇരുവിഭാഗവും ഒരുപോലെ ശക്തിപ്പെടും. എന്നാൽ ഇതൊക്കെ എതിർത്തുകൊണ്ട്‌ സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലപ്പെടുത്താനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. പൊതു- സഹകരണ മേഖലയെയാകെ അസ്ഥിരപ്പെടുത്തി സ്വകാര്യമേഖലയെ സഹായിക്കുകയാണ്‌ കേന്ദ്രത്തിന്റെ നയം.
 

കൂടുതൽ ലേഖനങ്ങൾ

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.

ജാതിവ്യവസ്ഥക്കെതിരെ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്

സ. പിണറായി വിജയൻ

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ.

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ​ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ സ.