Skip to main content

പിണറായി വിജയനെതിരെ അതുമിതും പറഞ്ഞാൽ കേരളത്തിൽ വിലപ്പോകുമെന്ന് രാജീവ് ചന്ദ്രശേഖർ കരുതണ്ട

ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാരിലെ മന്ത്രിയായിരുന്നുകൊണ്ട്, "എൻറെ അത്രയും സെക്കുലർ ആരുണ്ട്" എന്നാണ് രാജീവ് ചന്ദ്രശേഖർ ചോദിക്കുന്നത്! ആർഎസ്എസിന് സേവനം ചെയ്തുകൊണ്ടാണ് അദ്ദേഹം ചോദിക്കുന്നത് ഇന്ത്യയിൽ നടക്കുന്ന റാഡിക്കലൈസേഷനെയാണ് ഞാൻ എതിർക്കുന്നത് എന്ന്!
ഇന്ത്യയുടെ മതേതരത്വം അതിൻറെ ചരിത്രത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് ചന്ദ്രശേഖർ അംഗമായ മന്ത്രിസഭ. ആ രാഷ്ട്രീയത്തെ പ്രീതിപ്പെടുത്താനാണ് ഇന്നലെ അദ്ദേഹം ശ്രമിച്ചത്. കേരളത്തിലെ മതേതരത്വത്തെ തകർത്ത് തങ്ങൾക്ക് ഇടം ഉണ്ടാക്കാനാവുമോ എന്നാണ് അദ്ദേഹം നോക്കുന്നത്.
വർഗീയതയാൽ ഇതരമതക്കാരെയും താണജാതിക്കാരെന്ന് വിളിക്കുന്നവരെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന, മഹാത്മാഗാന്ധിയെ കൊന്നതിൻറെ ചോരക്കറ പേറുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ "റാഡിക്കലൈസ്ഡ്" സംഘടനയാണ് ആർഎസ്എസ്.
കേരളത്തിലെ വിവേകമുള്ള ജനങ്ങളെ രാജീവ് ചന്ദ്രശേഖറിന് പറ്റിക്കാനാവുമെന്നു കരുതരുത്. കേരളമുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെ അതുമിതും പറഞ്ഞാൽ അത് കേരളത്തിൽ വിലപ്പോകുമെന്നും രാജീവ് ചന്ദ്രശേഖർ കരുതണ്ട.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.