Skip to main content

കളമശേരി സ്‌ഫോടനത്തിൽ സംസ്ഥാനത്ത്‌ വർഗീയത പരത്താനുള്ള ശ്രമം നടന്നു

അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് കളമശേരിയിലുണ്ടായത്. കൃത്യമായ നടപടികളാണ് സംഭവത്തിനു ശേഷം സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അപകടം നടന്ന ഉടൻ തന്നെ ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ബന്ധപ്പെട്ട അന്വേഷണ ചുമതല എഡിജിപി എം ആർ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമിന് നൽകി. അന്വേഷണ ഉദ്യോഗസ്ഥനായി കൊച്ചി ഡിസിപി ശശിധരനെയും നിയമിച്ചു. 20 അംഗങ്ങളാണ് സംഘത്തിലുള്ളത്.

കൃത്യമായി അന്വേഷണം നടത്തി മുന്നോട്ട് പോയിരുന്ന അവസരത്തിലാണ് കേന്ദ്ര മന്ത്രി അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് വർഗീയപരമായ പരാമർശങ്ങളും വിമർശനങ്ങളും ഉണ്ടായത്. കേന്ദ്ര മന്ത്രിയുടെ ഒരു പ്രസ്താവന ഏറെ ദൗർഭാഗ്യകരമാണ്. പൂർണമായും വർഗീയ വീക്ഷണത്തോടെ വന്ന നിലപടാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. മുൻകൂട്ടി തീരുമാനിച്ച ചില പ്രത്യേക താൽപര്യങ്ങളുടെ പേരിൽ പ്രത്യേക നിലപാടെടുത്ത് പെരുമാറുന്ന രീതിയാണ് ചിലയിടങ്ങളിൽ നിന്നും കണ്ടത്. ചിലരെ ലക്ഷ്യം വെച്ചുള്ള പ്രചരണരീതികളാണ് ഉണ്ടായത്. അത് അവരുടെ വർഗീയ നിലപാടിന്റെ ഭാഗമാണ്. കേരളം ഇത്തരം നിലപാടുകളെ എന്നും ആരോഗ്യകരമായാണ് നേരിട്ടിട്ടുള്ളത്. വർഗീയതയ്ക്കൊപ്പമല്ല കേരളം നിൽക്കുന്നത്. കുറ്റം ചെയ്തത് ആരായാലും ഒരു തരത്തിലും സംരക്ഷിക്കപ്പെടില്ല എന്ന നിലപാടാണ് സർക്കാരിന്. ആ അവസരത്തിൽ ചില വിഭാഗത്തെ ടാർജറ്റ് ചെയ്യാനും ആക്രമണത്തിന് പ്രത്യേക മാനം കൽപ്പിക്കാൽ തയാറാകുന്നതും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ്.

കേരളം ഒരു പൊതുവികാരമാണ് ഈ വിഷയത്തിൽ സ്വീകരിച്ചത്. മാധ്യമങ്ങളുടെ പൊതുവെയുള്ള സമീപനം സ്വാഗതാർഹമായിരുന്നു. വർഗീയ നീക്കങ്ങളുടെ ഭാഗമായി ആരും തെറ്റിദ്ധരിപ്പിക്കപ്പെടരുത്. തെറ്റായ പ്രചരണം നടത്തുന്നത് ആരായാലും നിയമനടപടി സ്വീകരിക്കും.
 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.