Skip to main content

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച ഹൈക്കോടതി വിധി സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ കള്ളപ്രചരണം നടത്തിയവര്‍ക്കേറ്റ തിരിച്ചടി

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചത് കേരളത്തിലെ സഹകാരി സമൂഹത്തിന്റെ വിജയമാണ്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ കള്ളപ്രചരണം നടത്തിയവര്‍ക്കേറ്റ തിരിച്ചടി കൂടിയാണ് കോടതി വിധി.

2023 ജനുവരിയിലാണ് മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചത്. തുടര്‍ന്ന് സ്പെപെഷ്യല്‍ ഓഫീസര്‍ ചുമതലയേറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് തള്ളിയിരിക്കുന്നത്. മലപ്പുറം ജില്ലാ ബാങ്കിന്റെ മുന്‍ പ്രസിഡന്റ്, മലപ്പുറം യുഡിഎഫ് കണ്‍വീനര്‍ , യുഡിഎഫ് നിയന്ത്രണത്തിലുള്ള 93 സഹകരണ സംഘങ്ങളുമാണ് ലയനത്തിനെതിരെ നിയമ നടപടികളുമായി കോടതിയെ സമീപിച്ചത്. ഇവര്‍ ഉന്നയിച്ച ആക്ഷേപങ്ങളും, ആരോപണങ്ങളും നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിയെന്ന് കോടതിയും അംഗീകരിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്കും നാടിനും ഗുണകരമായ തീരുമാനമായിരുന്നു സര്‍ക്കാര്‍ കൈക്കൊണ്ടത്. നിയമപരമായ രീതിയിലാണ് എല്ലാ കാര്യങ്ങളും നടത്തിയിരുതെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞെു കഴിഞ്ഞിരിക്കുകയാണ്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാമെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് വന്നതിനെതിരെ ഇക്കൂട്ടര്‍ സുപ്രീം കോടതിയില്‍ വരെ പോയിരുന്നു. അവിടെയെല്ലാം സര്‍ക്കാരിന് അനുകൂലമായിരുന്നു വിധി. തുടര്‍ന്നാണ് ജനുവരിയില്‍ ലയനം നടത്തിയത്.

പിന്നീട് ലയനത്തിനെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് സഹകാരികളെ തെറ്റിദ്ധരിപ്പിച്ച് കേസുകള്‍ നല്‍കുകയായിരുന്നു അതെല്ലാമാണ് ബഹുമാനപ്പെട്ട കോടതിയുടെ സിംഗിള്‍ ബഞ്ച് തള്ളിയിരിക്കുന്നത്. മികച്ച ബാങ്കിങ്ങ് സേവനങ്ങള്‍ മലപ്പുറം ജില്ലയിലെ ജനങ്ങളിലേക്ക് കൂടി എത്തിച്ചേരുന്നത് തടസ്സം നില്‍ക്കുകയാണ് ഇക്കൂട്ടര്‍. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ഇവർ നടത്തിയ നീക്കങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങളോടും സഹകാരി സമൂഹത്തിനോടും ഇവര്‍ മറുപടി പറയേണ്ടി വരിക തന്നെ ചെയ്യും.

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.