Skip to main content

മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ വിദ്യാഭ്യാസരംഗത്തെ ആർഎസ്എസ് ആശയപ്രചരാണത്തിനുള്ള ഒരു ഉപകരണമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്

പാഠപുസ്തകങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നു കൊടുക്കാൻ എൻസിഇആർടി നിയോഗിച്ച പാഠപുസ്തകപരിഷ്കരണസമിതി നിർദേശം വച്ചിരിക്കുന്നു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ വിദ്യാഭ്യാസരംഗത്തെ അവരുടെ ആശയപ്രചരാണത്തിനുള്ള ഒരു ഉപകരണമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ആധുനികതയോടും ശാസ്ത്രബോധത്തോടും പുറം തിരിഞ്ഞു നില്ക്കുന്ന ആർഎസ്എസ് വീക്ഷണം, രാജ്യത്തെ യുവതലമുറയെ പിന്തിരിപ്പൻ ചിന്തയിലേക്ക് വലിച്ചുതാഴ്ത്തുന്നു, ആധുനികലോകത്തെ ജീവിതത്തിനു ശേഷി ഇല്ലാത്തവരാക്കുന്നു. ഈ ശ്രമങ്ങളിലെ ഏറ്റവും പുതിയ കൃത്യമാണ് രാജ്യത്തിൻറെ പേര് ഭാരതം എന്നു മാറ്റാനും പുരാതനകാലചരിത്രത്തെ ക്ലാസിക്കൽ ചരിത്രം എന്നു വിളിക്കാനും ഒക്കെയുള്ള നിർദ്ദേശം.
ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭ വിശദമായി ആലോചിച്ച് എടുത്ത തീരുമാനമാണ് "ഇന്ത്യ അതായത് ഭാരതം" എന്ന രാജ്യത്തിൻറെ പേര്. എന്തെങ്കിലും ചർച്ചയോ തീരുമാനമോ പോലുമില്ലാതെ അതിനെ ഭാരതം എന്നു മാത്രമാക്കി മാറ്റാനാണ് ആർഎസ്എസ് സർക്കാർ ശ്രമിക്കുന്നത്. ഭാരതം എന്നത് ഒരു സങ്കല്പവും ഇന്ത്യ എന്നത് ഒരു ആധുനികരാഷ്ട്രനാമവുമാണ്. ഈ ആധുനികരാഷ്ട്രത്തെ പൗരാണിക സങ്കല്പങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള ഒന്നാക്കി മാറ്റാനുള്ള ഹിന്ദുത്വവാദികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ പേര് മാറ്റം.
നമ്മുടെ പുരാതനചരിത്രം നന്മതിന്മകൾ നിറഞ്ഞതാണ്, എല്ലാ രാജ്യങ്ങളുടെയും ചരിത്രം പോലെ. മഹത്തായ നേട്ടങ്ങളുണ്ട്, അതോടൊപ്പം ജാതിവിവേചനം എന്ന അതിനിഷ്ഠൂരമായ കുറ്റകൃത്യവും ഉണ്ട്. ഇതിനെ മറച്ചു വച്ച് ഒരു സുവർണകാലസ്തുതിഗീതം പാടുന്നത് രാജ്യതാല്പര്യത്തിന് ഉതകുന്നതല്ല.
മലയാളിയായ ഒരു പ്രൊഫ. സി ഐ ഐസക് ആണ് എൻസിഇആർടിക്ക് ഈ ദുരുപദേശം നല്കിയ സമിതിയുടെ അധ്യക്ഷൻ എന്നു കാണുന്നു. മലബാർ കലാപത്തെ സ്വാതന്ത്ര്യസമരപാരമ്പര്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഐസിഎച്ച്ആറിന് ഉപദേശം നല്കിയതും ഇതേ മഹാപണ്ഡിതൻ ആണ്. ആർഎസ്എസിന് ഉപയോഗപ്പെടുന്ന ഉപദേശങ്ങൾ നല്കുകയാണ് കുറച്ചു കാലമായി ഇദ്ദേഹത്തിന്റെ തൊഴിൽ.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.