Skip to main content

ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ ബാധിച്ച സംഭവത്തിൽ കേരളത്തിലെ കോൺഗ്രസ്സും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും ഒരക്ഷരം മിണ്ടുന്നില്ല

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് (ബി, സി) എന്നീ രോഗങ്ങൾ ബാധിച്ചതായി റിപ്പോർട്ട്. ആറിനും 16-നും ഇടയ്‌ക്ക് പ്രായമുള്ള കുട്ടികളാണ് ഉത്തർപ്രദേശ് ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയ്ക്ക് ഇരയായത്. ചികിത്സയ്ക്കെത്തിയ 180 രോഗികള്‍ക്ക്‌ ഇവിടെനിന്ന് രക്തം കുത്തിവച്ചുള്ള ചികിത്സ നടത്തിയിരുന്നു. ഇതിൽ രണ്ടുപേര്‍ക്ക് എയിഡ്‌സ്‌ രോഗബാധയ്‌ക്ക്‌ കാരണമാകുന്ന എച്ച്ഐവി, ഏഴുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി, അഞ്ചുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സി എന്നിവയാണ് സ്ഥിരീകരിച്ചത്. പരിശോധിക്കാത്ത രക്തമാണ്‌ ഇവർക്ക്‌ നൽകിയത് എന്നാണ് പറയപ്പെടുന്നത്. കുരുന്ന് പ്രായത്തിൽ കുഞ്ഞുങ്ങൾ മാരകമായ ഈ രോഗങ്ങൾക്ക് ഇരയായത് യാതൊരു പരിശോധയും കൂടാതെ രക്തം കുത്തിവച്ച യുപി യിലെ ആരോഗ്യവകുപ്പിന്റെ ക്രൂരമായ നടപടിയുടെ ഭാഗമായാണ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്‌പുരിലെ ബിആർഡി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ബില്ലടയ്‌ക്കാത്തതിനാൽ ഓക്‌സിജൻ വിതരണം നിലച്ചതിനെ തുടർന്ന് 2017 ആഗസ്‌റ്റിൽ നവജാതശിശുക്കളടക്കം 63 കുട്ടികളും 18 മുതിർന്നവരും മരിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. കോവിഡ്‌ കാലഘട്ടത്തിൽ യുപിയിലുണ്ടായ കൂട്ട മരണങ്ങളും നദീതീരങ്ങളിൽ മൃതദേഹങ്ങൾ കൂട്ടമായി സംസ്‌കരിച്ചതും നദികളിൽ മൃതദേഹങ്ങൾ ഒഴുകി നടന്നതും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയിരുന്നു. ഉത്തർപ്രദേശിലെ ആരോഗ്യമേഖല എത്രമാത്രം പരിതാപകരമായ അവസ്ഥയിലാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രക്തത്തിലൂടെ മാരകരോഗങ്ങൾ പകർന്ന സംഭവത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.
കേരളത്തിലെ ആരോഗ്യമന്ത്രിയെയും ആരോഗ്യവകുപ്പിനെയും കടന്നാക്രമിക്കാനും നുണപ്രചാരണം നടത്തി അവമതിപ്പ് ഉണ്ടാക്കാനും പരിശ്രമിക്കുന്ന കോൺഗ്രസ്സും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും പക്ഷെ ഉത്തർപ്രദേശിലെ ഈ സംഭവത്തെ കുറിച്ച് ഒരക്ഷരം മിണ്ടുന്നതേയില്ല.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.