Skip to main content

ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ ബാധിച്ച സംഭവത്തിൽ കേരളത്തിലെ കോൺഗ്രസ്സും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും ഒരക്ഷരം മിണ്ടുന്നില്ല

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് (ബി, സി) എന്നീ രോഗങ്ങൾ ബാധിച്ചതായി റിപ്പോർട്ട്. ആറിനും 16-നും ഇടയ്‌ക്ക് പ്രായമുള്ള കുട്ടികളാണ് ഉത്തർപ്രദേശ് ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയ്ക്ക് ഇരയായത്. ചികിത്സയ്ക്കെത്തിയ 180 രോഗികള്‍ക്ക്‌ ഇവിടെനിന്ന് രക്തം കുത്തിവച്ചുള്ള ചികിത്സ നടത്തിയിരുന്നു. ഇതിൽ രണ്ടുപേര്‍ക്ക് എയിഡ്‌സ്‌ രോഗബാധയ്‌ക്ക്‌ കാരണമാകുന്ന എച്ച്ഐവി, ഏഴുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി, അഞ്ചുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സി എന്നിവയാണ് സ്ഥിരീകരിച്ചത്. പരിശോധിക്കാത്ത രക്തമാണ്‌ ഇവർക്ക്‌ നൽകിയത് എന്നാണ് പറയപ്പെടുന്നത്. കുരുന്ന് പ്രായത്തിൽ കുഞ്ഞുങ്ങൾ മാരകമായ ഈ രോഗങ്ങൾക്ക് ഇരയായത് യാതൊരു പരിശോധയും കൂടാതെ രക്തം കുത്തിവച്ച യുപി യിലെ ആരോഗ്യവകുപ്പിന്റെ ക്രൂരമായ നടപടിയുടെ ഭാഗമായാണ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്‌പുരിലെ ബിആർഡി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ബില്ലടയ്‌ക്കാത്തതിനാൽ ഓക്‌സിജൻ വിതരണം നിലച്ചതിനെ തുടർന്ന് 2017 ആഗസ്‌റ്റിൽ നവജാതശിശുക്കളടക്കം 63 കുട്ടികളും 18 മുതിർന്നവരും മരിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. കോവിഡ്‌ കാലഘട്ടത്തിൽ യുപിയിലുണ്ടായ കൂട്ട മരണങ്ങളും നദീതീരങ്ങളിൽ മൃതദേഹങ്ങൾ കൂട്ടമായി സംസ്‌കരിച്ചതും നദികളിൽ മൃതദേഹങ്ങൾ ഒഴുകി നടന്നതും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയിരുന്നു. ഉത്തർപ്രദേശിലെ ആരോഗ്യമേഖല എത്രമാത്രം പരിതാപകരമായ അവസ്ഥയിലാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രക്തത്തിലൂടെ മാരകരോഗങ്ങൾ പകർന്ന സംഭവത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.
കേരളത്തിലെ ആരോഗ്യമന്ത്രിയെയും ആരോഗ്യവകുപ്പിനെയും കടന്നാക്രമിക്കാനും നുണപ്രചാരണം നടത്തി അവമതിപ്പ് ഉണ്ടാക്കാനും പരിശ്രമിക്കുന്ന കോൺഗ്രസ്സും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും പക്ഷെ ഉത്തർപ്രദേശിലെ ഈ സംഭവത്തെ കുറിച്ച് ഒരക്ഷരം മിണ്ടുന്നതേയില്ല.
 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.