Skip to main content

പിആർ വിദഗ്‌ധർ കോൺഗ്രസിന്റെ രാഷ്ട്രീയ നേതൃത്വമായി മാറി

പിആർ വിദഗ്‌ധർ കോൺഗ്രസിന്റെ രാഷ്ട്രീയ നേതൃത്വമായി മാറി. കെപിസിസി ഉന്നതാധികാര സമിതി യോഗത്തിൽപ്പോലും ഇത്തരം ആളുകൾ പങ്കെടുക്കുന്ന സാഹചര്യമാണ്. പ്രതിപക്ഷ നേതാക്കളുടെ പെരുമാറ്റം എങ്ങനെയാകണമെന്ന്‌ തീരുമാനിക്കാനാണ്‌ കോടിക്കണക്കിനു രൂപ നൽകി സുനിൽ കനഗോലുവിനെ കൊണ്ടുവന്നത്‌. വി ഡി സതീശന്‌ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നത്‌ ഇദ്ദേഹമാണ്‌. ദിവസവും പത്രത്തിൽ വരേണ്ടത്‌ എന്താണ്‌, പ്രസ്താവന എന്തായിരിക്കണം, മുഖ്യമന്ത്രിക്കെതിരെ എന്തെല്ലാം പറയണം എന്നെല്ലാം ഇവർ തീരുമാനിക്കുന്നു. കർണാടകം പിടിച്ചതുപോലെ കേരളവും പിടിക്കാനാണ്‌ നോക്കുന്നത്‌. ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചനയും ഇവർ ഉപയോഗിച്ചിട്ടുണ്ട്‌. മന്ത്രിയുടെ പിഎയ്‌ക്കെതിരായ ആരോപണം തെറ്റാണെന്ന്‌ ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്‌. നേരത്തെ ജോറായി ചാനൽ ചർച്ച നടത്തിയവർ അബദ്ധംപറ്റിയെന്ന്‌ പറയാൻ തയ്യാറായിട്ടില്ല.

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.