Skip to main content

ജനാധിപത്യവ്യവസ്ഥയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരാവേണ്ട മാധ്യമങ്ങളെ പീഡിപ്പിക്കാനും അടിച്ചമർത്താനുമുള്ള ഗൂഢാലോചനയ്‌ക്കെതിരെ എല്ലാ ദേശസ്‌നേഹികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണം

ന്യൂസ്ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്തയെയും സഹപ്രവർത്തകൻ അമിത് ചക്രവർത്തിയെയും യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഓൺലൈൻ മാധ്യമമായ ന്യൂസ്ക്ലിക്ക് ഓഫീസ് ഡെൽഹി പോലീസ് അടച്ചു മുദ്രവച്ചിട്ടുമുണ്ട്. ഡെൽഹിയിൽ ഇന്നുരാവിലെ മുതൽ ന്യൂസ് ക്ലിക്ക് ഓഫീസിലും അവരുമായി ബന്ധമുള്ള പത്രപ്രവർത്തകരുടെയും എഴുത്തുകാരുടെയും വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയുമായിരുന്നു. സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വീട്ടിൽ ന്യൂസ് ക്ലിക്കിലെ ഒരു ജേർണലിസ്റ്റ് താമസിക്കുന്നു എന്ന പേരിൽ സഖാവിൻറെ വീട്ടിലും പൊലീസ് ചെന്ന് ഈ യുവാവിന്റെ ലാപ് ടോപ്പും മറ്റും പിടിച്ചെടുത്തു. പൊതുപ്രവർത്തകരായ ടീസ്റ്റ സെതൽവാദ്, ശാസ്ത്രഞ്ജനായ ഡി രഘുനന്ദൻ, സാംസ്കാരികചരിത്രകാരനായ സുഹൈൽ ഹാഷ്മി എഴുത്തുകാരി ഗീത ഹരിഹരൻ എന്നിവർ അടക്കം നാല്പത്തിയാറു പേരുടെ വീടുകളിലാണ് റെയ്ഡും ചോദ്യം ചെയ്യലും നടന്നത്.
ഡെൽഹി സയൻസ് ഫോറത്തിൻറെ മുൻനിരപ്രവർത്തകരിലൊരാളായ പ്രബീർ ടെലിക്കോം മേഖല തുടങ്ങിയവയിൽ ഇന്ത്യയുടെ സ്വാശ്രയത്വത്തിനുവേണ്ടി നിരന്തരം എഴുതുന്നയാളാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായ ശക്തനായ എഴുത്തുകാരനുമാണ് പ്രബീർ. സ്വതന്ത്രസോഫ്റ്റ് വെയർ പ്രസ്ഥാനത്തിൻറെ പ്രമുഖനേതാക്കളിലൊരാളുമാണ്. അദ്ദേഹത്തിൻറെ പ്രധാനപുസ്തകങ്ങൾ Enron Blowout: Corporate Capitalism and the Theft of the Global Commons, (വിജയപ്രസാദുമൊത്ത്) Uncle Sam’s Nuclear Cabin (എം കെ ഭദ്രകുമാറിനും നൈനാൻ കോശിക്കും ഒപ്പം എഴുതിയത്.) എന്നിവയാണ്.
മുഖ്യധാരാ മാധ്യമങ്ങളിൽ വരാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്ന, ഹിന്ദുരാഷ്ട്രവാദരാഷ്ട്രീയത്തിനെതിരെ നിലപാട് എടുക്കുന്ന തൊഴിലാളി-കർഷകസംഘടനകളുടെ വാർത്തകൾ നല്കുന്ന ഒരു ഓൺലൈൻ മാധ്യമമാണ് ന്യൂസ് ക്ലിക്ക്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് ഇതിൻറെ പ്രവർത്തനം തടയാൻ സർക്കാർ നോക്കുന്നത്. കർഷകസമരത്തെ പിന്തുണയ്ക്കുന്നത് ചൈനയുടെ താല്പര്യസംരക്ഷണമാണെന്നാണ് മോദി സർക്കാർ വാദിക്കുന്നത്.
മാധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കടന്നാക്രമണമാണിത്. ബിബിസി, ന്യൂസ്‌ലൗണ്ട്രി, ദൈനിക് ഭാസ്‌കർ, ഭാരത് സമാചാർ, കാശ്മീർ വാല, വയർ, തുടങ്ങിയ വിവിധ മാധ്യമസ്ഥാപനങ്ങളെയും അടിച്ചമർത്താനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ മോദി സർക്കാർ അന്വേഷണ ഏജൻസികളെ നിയോഗിച്ചു. പത്രസ്വാതന്ത്ര്യത്തിനോട് നരേന്ദ്ര മോദി സർക്കാരിനുള്ള നിലപാടിനെക്കുറിച്ച് ആർക്കും ഒരു സംശയവുമില്ല. ലോകത്തെ 180 രാജ്യങ്ങളിൽ 161ആം സ്ഥാനത്താണ് ആർഎസ്എസ് നായകർ ഭരിക്കുന്ന ഇന്ത്യയുടെ സ്ഥിതി. ജനാധിപത്യവ്യവസ്ഥയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരാവേണ്ട മാധ്യമങ്ങളെ പീഡിപ്പിക്കാനും അടിച്ചമർത്താനുമുള്ള ഇത്തരം ആസൂത്രിത ഗൂഢാലോചനയ്‌ക്കെതിരെ ജനാധിപത്യചിന്താഗതിക്കാരായ എല്ലാ ദേശസ്‌നേഹികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.