Skip to main content

എച്ച്‌എൽഎല്ലും കുത്തകകൾക്ക്

തുടർച്ചയായി ലാഭമുണ്ടാക്കുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനം എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ്‌ സ്വകാര്യ കുത്തകകൾക്ക്‌ തീറെഴുതാനുള്ള നടപടി വേഗത്തിലാക്കി കേന്ദ്ര സർക്കാർ. സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ താൽപ്പര്യം അറിയിച്ചെങ്കിലും അനുവദിക്കാതെയാണ്‌ സ്ഥാപനത്തെ വിൽപ്പനയ്‌ക്കുവച്ചത്‌. 22ന്‌ ഫിനാൻസ്‌ ബിഡ്‌ തുറക്കുന്നതോടെ നടപടി പൂർണമാകും. അദാനി ഗ്രൂപ്പ്‌, പിരമൽ ഗ്രൂപ്പ്‌, അപ്പോളോ ഹോസ്‌പിറ്റൽസ്‌, മേഘാ എൻജിനിയറിങ്‌ എന്നീ കമ്പനികളാണ്‌ എച്ച്‌എൽഎൽ ഏറ്റെടുക്കാൻ താൽപ്പര്യം അറിയിച്ചിട്ടുള്ളത്‌.

കേന്ദ്ര സർക്കാർ വിൽപ്പനയ്‌ക്കുവച്ച വെള്ളൂർ എച്ച്‌എൻഎൽ, കാസർകോട്‌ ഭെൽ എന്നീ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. രണ്ടു സ്ഥാപനവും മികവിലേക്ക്‌ കുതിക്കുകയാണ്‌. ഇതേ മാതൃകയിൽ എച്ച്‌എൽഎൽ ഏറ്റെടുക്കാൻ സംസ്ഥാനം താൽപ്പര്യമറിയിക്കുകയും ലേലത്തിൽ പങ്കെടുക്കാൻ കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിനോ ചുമതലപ്പെടുത്തുന്ന സ്ഥാപനങ്ങൾക്കോ ലേലത്തിൽ പങ്കെടുക്കാനുള്ള അനുമതി കേന്ദ്രം നിഷേധിച്ചു.

തിരുവനന്തപുരം പേരൂർക്കടയിൽ സംസ്ഥാനം സൗജന്യമായി നൽകിയ 11.40 ഏക്കറിൽ 1966ലാണ്‌ എച്ച്‌എൽഎൽ പ്രവർത്തനം ആരംഭിച്ചത്‌. തുടർന്ന്‌ ആക്കുളം ഫാക്ടറിക്ക്‌ 7.14 ഏക്കറും കോന്നിയിൽ 4.8 ഏക്കറും പൂജപ്പുരയിൽ 1.10 ഏക്കറും പെരുമ്പാവൂരിൽ 3.1 ഏക്കറും കാക്കനാട്ട്‌ 0.8 ഏക്കറും ഭൂമി കൈമാറി. നിലവിൽ കേരളത്തിൽ ഏഴും കേരളത്തിനു പുറത്ത്‌ ഒമ്പതും സ്ഥാപനം എച്ച്‌എൽഎല്ലിനുണ്ട്‌. അഞ്ച്‌ സബ്‌സിഡിയറി കമ്പനിയുമുണ്ട്‌. ബ്ലഡ്‌ ബാഗുകൾ, സാനിറ്റൈസർ, ഗർഭനിരോധന ഉറകൾ, സാനിറ്ററി നാപ്‌കിൻ, സർജിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വലിയതോതിലുള്ള ഉൽപ്പാദനമുണ്ട്‌. കഴിഞ്ഞ നാലുവർഷം തുടർച്ചയായി ലാഭം നേടി. കഴിഞ്ഞവർഷം റെക്കോഡ്‌ വിറ്റുവരവോടെ 551.81 കോടി രൂപ ലാഭമുണ്ടാക്കി. കോവിഡ്‌കാലത്ത്‌ അടക്കം രാജ്യത്തിന്‌ വലിയതോതിൽ ആശ്വാസമെത്തിക്കാനും സ്ഥാപനത്തിനു കഴിഞ്ഞു

കൂടുതൽ ലേഖനങ്ങൾ

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.

ജാതിവ്യവസ്ഥക്കെതിരെ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്

സ. പിണറായി വിജയൻ

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ.

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ​ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ സ.