Skip to main content

എച്ച്‌എൽഎല്ലും കുത്തകകൾക്ക്

തുടർച്ചയായി ലാഭമുണ്ടാക്കുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനം എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ്‌ സ്വകാര്യ കുത്തകകൾക്ക്‌ തീറെഴുതാനുള്ള നടപടി വേഗത്തിലാക്കി കേന്ദ്ര സർക്കാർ. സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ താൽപ്പര്യം അറിയിച്ചെങ്കിലും അനുവദിക്കാതെയാണ്‌ സ്ഥാപനത്തെ വിൽപ്പനയ്‌ക്കുവച്ചത്‌. 22ന്‌ ഫിനാൻസ്‌ ബിഡ്‌ തുറക്കുന്നതോടെ നടപടി പൂർണമാകും. അദാനി ഗ്രൂപ്പ്‌, പിരമൽ ഗ്രൂപ്പ്‌, അപ്പോളോ ഹോസ്‌പിറ്റൽസ്‌, മേഘാ എൻജിനിയറിങ്‌ എന്നീ കമ്പനികളാണ്‌ എച്ച്‌എൽഎൽ ഏറ്റെടുക്കാൻ താൽപ്പര്യം അറിയിച്ചിട്ടുള്ളത്‌.

കേന്ദ്ര സർക്കാർ വിൽപ്പനയ്‌ക്കുവച്ച വെള്ളൂർ എച്ച്‌എൻഎൽ, കാസർകോട്‌ ഭെൽ എന്നീ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. രണ്ടു സ്ഥാപനവും മികവിലേക്ക്‌ കുതിക്കുകയാണ്‌. ഇതേ മാതൃകയിൽ എച്ച്‌എൽഎൽ ഏറ്റെടുക്കാൻ സംസ്ഥാനം താൽപ്പര്യമറിയിക്കുകയും ലേലത്തിൽ പങ്കെടുക്കാൻ കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിനോ ചുമതലപ്പെടുത്തുന്ന സ്ഥാപനങ്ങൾക്കോ ലേലത്തിൽ പങ്കെടുക്കാനുള്ള അനുമതി കേന്ദ്രം നിഷേധിച്ചു.

തിരുവനന്തപുരം പേരൂർക്കടയിൽ സംസ്ഥാനം സൗജന്യമായി നൽകിയ 11.40 ഏക്കറിൽ 1966ലാണ്‌ എച്ച്‌എൽഎൽ പ്രവർത്തനം ആരംഭിച്ചത്‌. തുടർന്ന്‌ ആക്കുളം ഫാക്ടറിക്ക്‌ 7.14 ഏക്കറും കോന്നിയിൽ 4.8 ഏക്കറും പൂജപ്പുരയിൽ 1.10 ഏക്കറും പെരുമ്പാവൂരിൽ 3.1 ഏക്കറും കാക്കനാട്ട്‌ 0.8 ഏക്കറും ഭൂമി കൈമാറി. നിലവിൽ കേരളത്തിൽ ഏഴും കേരളത്തിനു പുറത്ത്‌ ഒമ്പതും സ്ഥാപനം എച്ച്‌എൽഎല്ലിനുണ്ട്‌. അഞ്ച്‌ സബ്‌സിഡിയറി കമ്പനിയുമുണ്ട്‌. ബ്ലഡ്‌ ബാഗുകൾ, സാനിറ്റൈസർ, ഗർഭനിരോധന ഉറകൾ, സാനിറ്ററി നാപ്‌കിൻ, സർജിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വലിയതോതിലുള്ള ഉൽപ്പാദനമുണ്ട്‌. കഴിഞ്ഞ നാലുവർഷം തുടർച്ചയായി ലാഭം നേടി. കഴിഞ്ഞവർഷം റെക്കോഡ്‌ വിറ്റുവരവോടെ 551.81 കോടി രൂപ ലാഭമുണ്ടാക്കി. കോവിഡ്‌കാലത്ത്‌ അടക്കം രാജ്യത്തിന്‌ വലിയതോതിൽ ആശ്വാസമെത്തിക്കാനും സ്ഥാപനത്തിനു കഴിഞ്ഞു

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.