Skip to main content

രാജ്യത്ത്‌ സംഭവിക്കുന്നത്‌ ജനാധിപത്യത്തിന്റെ മരണം

രാജ്യത്ത്‌ സംഭവിക്കുന്നത്‌ ജനാധിപത്യത്തിന്റെ മരണമാണ്. ജനാധിപത്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന അമിതാധികാര പ്രയോഗമാണ്‌ കേന്ദ്രസർക്കാർ നടത്തുന്നത്‌. ഭരണഘടന, മതനിരപേക്ഷത, ജുഡീഷ്യറി, പാർലമെന്ററി തുടങ്ങി എല്ലാ സംവിധാനങ്ങളും നോക്കുകുത്തിയായി മാറുകയാണ്‌.

അധികാരം നിലനിർത്താൻ കേന്ദ്ര അന്വേഷണ ഏജൻസികളെ പച്ചയായി ദുർവിനിയോഗിക്കുന്നു. സാധാരണക്കാരെ തിരിഞ്ഞുനോക്കാത്ത, വർഗീയതയിലൂന്നിയുള്ള കേന്ദ്ര ഭരണ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്ന കൈകൾ ഉയരാൻ പാടില്ലെന്ന സംഘപരിവാർ അജണ്ടയാണ്‌ ഈ കേന്ദ്രസർക്കാരിന്റെ അധികാര ദുർവിനിയോഗത്തിലൂടെ നടപ്പാകുന്നത്‌.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നേയുള്ള അന്വേഷണ പ്രഹസനങ്ങളാണ്‌ കേന്ദ്ര ഏജൻസികളുടെ നേതൃത്വത്തിൽ നടക്കുന്നത്‌. ഇഡിയും സിബിഐയും ഉൾപ്പെടെ ഇതുവരെ രജിസ്‌റ്റർ ചെയ്‌ത 5904 കേസുകളിൽ കേവലം അരശതമാനത്തിൽ താഴെ കേസുകൾ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്ന യാഥാർഥ്യം തിരിച്ചറിയണം.

ഉത്തരേന്ത്യയിലെ തുലാസിലിട്ട്‌ കേരളത്തിലെ കാര്യങ്ങളെ അളക്കരുത്‌. തെറ്റായ രീതിയിലോ ബിനാമിയെവച്ചോ പണമുണ്ടാക്കാൻ ഒരു കമ്യൂണിസ്‌റ്റുകാരനും കഴിയില്ല. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള 101 ശതമാനം ജാഗ്രതയുള്ള പാർടിയാണിത്‌. മാധ്യമങ്ങളെ കൂട്ടുപുടിച്ച്‌ എസി മൊയ്‌തീന്റെ വീട്ടിൽ ഇഡി 22 മണിക്കൂർ നടത്തിയ പരിശോധനയിൽ ഇഎംഎസിന്റെ സമ്പൂർണ കൃതികൾ വായിക്കാൻ കഴിഞ്ഞത്‌ മാത്രമാകും അവർക്ക്‌ ആകെ ഉണ്ടായ നേട്ടം. തിരക്കഥ നേരത്തേ തയ്യാറാക്കിയുള്ള പരിശോധനയിൽ എസി മൊയ്‌തീന്‌ ഒന്നും സംഭവിക്കില്ല.

കേന്ദ്ര സർക്കാരിന്റെ ദുഷ്‌ചെയ്‌തികൾക്കെതിരെ ഇടതുപക്ഷം കൈയുയർത്തുകതന്നെ ചെയ്യും.

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.