Skip to main content

വർഗ്ഗീയ രാഷ്ട്രീയത്തെ അകറ്റി നിർത്താൻ നമ്മൾ കാണിച്ച ജാഗ്രത കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം യുപിയിൽ നിന്നും വന്ന ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നു

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് കുറേക്കാലമായി ഉത്തർപ്രദേശിൽ നിന്ന് വരുന്നത്. ഒരു അദ്ധ്യാപിക മുസ്‌ലിം വിഭാഗത്തിൽ പെട്ട ഒരു കുട്ടിയുടെ മുഖത്ത് മറ്റ് കുട്ടികളെ കൊണ്ട് അടിപ്പിക്കുന്നതും ആ കുട്ടിയെ മതത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. അൽപ ദിവസം മുൻപാണ് റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥൻ ട്രെയിനിൽ മൂന്നാളുകളെ യാതൊരു കാരണവും ഇല്ലാതെ വെടിവച്ച് കൊന്നത്. കാഴ്ച്ചയിൽ മുസ്‌ലിം ആയിരുന്ന മനുഷ്യരാണ് എന്തിനെന്ന് പോലുമറിയാതെ കൊല്ലപ്പെട്ടത്.

ഇത്തരത്തിലുള്ള നൂറുകണക്കിന് സംഭവങ്ങളാണ് രാജ്യത്തിന്റെ പലഭാഗത്തും അനുനിമിഷം നടക്കുന്നത്. ശാന്തസ്വഭാവമുള്ള വളർത്തു മൃഗമായ പശുവിന്റെ പേരിൽ എത്ര മനുഷ്യരാണ് ഈ രാജ്യത്ത് നിഷ്കരുണം കൊലചെയ്യപ്പെട്ടത്. ചില സംഭവങ്ങളുടെ ദൃശ്യങ്ങളോ ചിത്രങ്ങളോ വാർത്തയോ പുറത്ത് വരുമ്പോൾ മാത്രമാണ് പുറംലോകം ഇതൊക്കെ അറിയുന്നത്. ഒന്നുറക്കെ കരയാൻ പോലുമാകാത്ത എത്രയോ മനുഷ്യർ ഈ രാജ്യത്ത് മരിച്ച് ജീവിക്കുന്നു എന്നത് സാമാന്യ മനുഷ്യർക്ക് അസ്വസ്ഥതയോടെ ചിന്തിക്കാതിരിക്കാനാവില്ല.

രാജ്യത്ത് അധികാരത്തിലുള്ള ആർഎസ്എസ് നടത്തുന്ന വർഗീയ പ്രചാരണം എത്രമാത്രം ഭീകരമായാണ് മനുഷ്യരുടെ മനസിനെ സ്വാധീനിക്കുന്നത് എന്നാണ് ഇതെല്ലാം കാണിക്കുന്നത്. കേരളത്തിലും ഇത്തരത്തിലുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ ആർഎസ്എസ് ആവുന്നത്ര ശ്രമിക്കുന്നുണ്ട്. ശാസ്ത്ര ചിന്തയും യുക്തിബോധവും ഇല്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കലാണ് ആർഎസ്എസിന്റെ ലക്ഷ്യം. നവോത്ഥാനചിന്തയെ ഇല്ലാതാക്കാനും വർഗീയത ശക്തിപെടുത്താനുമുള്ള ആർഎസ്എസ് പരിശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം.

മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ വേർതിരിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തെ അകറ്റി നിർത്താൻ ഇന്നോളം നമ്മൾ കാണിച്ച ജാഗ്രത കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഒന്ന് കൂടി നമ്മളെ ഓർമ്മിപ്പിക്കുന്നതാണ് യുപിയിൽ നിന്നും വന്ന ദൃശ്യങ്ങൾ.

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ