Skip to main content

കേരളത്തിന്റേത് ഒരുമയുടെയും മികവിന്റെയും സ്റ്റോറി

കേരളത്തിന്റെ സ്റ്റോറി കേരളം രാജ്യത്ത് എല്ലാ സാമൂഹിക വികസന സൂചികകളിലും ഒന്നാമതാണ് എന്ന സ്റ്റോറിയാണ്. ഹിന്ദുവും മുസ്ലീമും ക്രിസ്‌ത്യാനിയും വിവിധ ജാതിമതസ്‌ഥരും ഒരുമിച്ച്‌ ജീവിക്കുന്ന നാടാണ്‌ കേരളം. എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുന്നു എന്നതുമാണ് കേരളത്തിന്റെ സ്റ്റോറി.

കേരള സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പോലും സമൂഹത്തില്‍ മത സ്പര്‍ദ്ദയുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമം. അതിന്റെ ഭാഗമായി ചിത്രീകരിക്കപെട്ടതാണ് 'കശ്മീര്‍ ഫയല്‍സും' 'കേരള സ്റ്റോറിയും'. കേരളത്തെ തീവ്രവാദ കേന്ദ്രമായി ചിത്രീകരിക്കാനും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുമാണ് കേരള സ്റ്റോറി ചിത്രീകരിച്ചത്.

ആർഎസ്‌എസും ബിജെപിയും തങ്ങൾക്കനുകൂലമായി പുതിയ കഥകൾ സൃഷ്‌ടിക്കുന്നു. വ്യാജ ചരിത്രം മെനയുന്നു. അന്ധവിശ്വാസം വളർത്തിയെടുത്ത്‌ പുതിയ തലമുറയെ യുക്തിചിന്തകളിൽ നിന്ന്‌ മാറ്റിനിർത്താനാണ്‌ അവരുടെ ശ്രമം. അതിനുവേണ്ടി പാഠപുസ്‌തകങ്ങൾപോലും മാറ്റിയെഴുതുന്നു. മാധ്യമങ്ങളേയും നീതിന്യായ വ്യവസ്ഥയേയു നിയന്ത്രണത്തിലാക്കുന്നു. രാജ്യത്തിന്റെ സ്വതന്ത്ര അന്വേഷണ ഏജൻസികളേപ്പോലും ബിജെപി രാഷ്‌ട്രീയ ആയുധമാക്കി. നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികൾ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള കേസുകളിൽ 95 ശതമാനവും എതിർ രാഷ്‌ട്രീയപാർട്ടികൾക്കും അവരുടെ നേതാക്കൾക്കും എതിരേയാണ്‌. അവര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ കേസുകള്‍ ഇല്ലാതാകുന്നു.

രാജ്യത്തിന്റെ നിയമനിർമാണ സഭകളിൽ പോലും എതിർശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്യാനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. പാര്‍ലമെന്റില്‍ മോദി സര്‍ക്കാര്‍ ചര്‍ച്ചകള്‍ അനുവദിക്കുന്നില്ല. ഒരു ദേശീയ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ പേരിലാണ് ജോണ്‍ ബ്രിട്ടാസ് എംപിയെ രാജ്യസഭാ അധ്യക്ഷന്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയത്. ഇത് കേട്ടുകേള്‍വി ഇല്ലാത്ത ജനാധിപത്യ വിരുദ്ധ നടപടിയാണ്.

ചങ്ങാത്ത മുതലാത്തമാണ് രാജ്യത്ത് നടമാടുന്നത്. രാജ്യത്തിന്റെ സമ്പത്ത് അദാനിമാരും ബിജെപിയുടെ ചങ്ങാതികളും ചേർന്ന് കൊള്ളയടിക്കുകയാണ്. അദാനിക്കെതിരായ ചോദ്യങ്ങൾപോലും രാജ്യസഭയിൽനിന്ന് നീക്കം ചെയ്യപ്പെടുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുക്കുകയാണ്. അവർക്കുനേരെ ബുൾഡോസർ രാഷ്ട്രീയമാണ് നടപ്പാക്കുന്നത്. ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് ഭരണം തടസപ്പെടുത്താൻ ശ്രമിക്കുന്നു.

ആർഎസ്എസും ബിജെപിയും ആഗ്രഹിക്കുന്നതുപോലെ ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രം രൂപീകൃതമായാൽ തകർക്കപ്പെടുന്നത് ഇന്ത്യൻ ഭരണഘടനയായിരിക്കും. ഇനിയൊരു അവസരംകൂടി ബിജെപിയ്ക്ക് നൽകാതിരിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇടതുപക്ഷം നേതൃത്വം നൽകുന്നത്. ഇന്ത്യ തകരാതിരിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം.

 

കൂടുതൽ ലേഖനങ്ങൾ

വടക്കാഞ്ചേരി കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ ഒമ്പത് ആർഎസ്എസുകാർ കുറ്റക്കാരെന്ന് കോടതി

വടക്കാഞ്ചേരി കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ ഒമ്പത് ആർഎസ്എസുകാർ കുറ്റക്കാരെന്ന് കോടതി. തൃശൂർ ജില്ലാ കോടതിയുടെതാണ് വിധി. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. 2010 മെയ് 16 നാണ് കൊലപാതകം നടന്നത്.

യുഡിഎഫിനൊപ്പം ചേർന്ന് അൻവർ നടത്തിയ രാഷ്ട്രീയവഞ്ചനയ്‌ക്ക് എതിരെ നിലമ്പൂരിലെ പ്രബുദ്ധരായ ജനത വിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചിരിക്കുന്നു. ജനുവരി 13ന് പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ച ഘട്ടത്തിൽത്തന്നെ ഉപതെരഞ്ഞെടുപ്പ് നേരിടാൻ സിപിഐ എമ്മും എൽഡിഎഫും സർവസജ്ജമായിരുന്നു.

മയക്കുമരുന്നിന് എതിരായി സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന വിപുലമായ ക്യാമ്പയിന്റെ ഭാഗമായി നടന്ന ജില്ല ജനകീയ സഭ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു

മയക്കുമരുന്നിന് എതിരായി സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന വിപുലമായ ക്യാമ്പയിന്റെ ഭാഗമായി നടന്ന ജില്ല ജനകീയ സഭ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു.

സിപിഐ എം എറണാകുളം കോടനാട് ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടമായ സഖാവ് എൻ ഇ പത്മനാഭൻ സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

സിപിഐ എം എറണാകുളം കോടനാട് ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടമായ സഖാവ് എൻ ഇ പത്മനാഭൻ സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.