Skip to main content

അധ്വാനിക്കുകയും ഭാരം ചുമക്കുന്നവരുടെയും ദിനം

അടിച്ചമർത്തപ്പെട്ട മനുഷ്യൻ അവരുടെ മോചനസ്വപ്നങ്ങൾക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയ ദിനത്തിന്റെ സ്മരണയാണ്‌ മെയ്‌ദിനം. ലോകമെങ്ങുമുള്ള അധ്വാനിക്കുകയും ഭാരം ചുമക്കുകയും കഷ്‌ട‌‌‌പ്പെടുകയും ചെയ്യുന്നവരുടെ ദിനമാണിത്.

ഒരു ദിവസം എട്ടുമണിക്കൂർ ജോലി എട്ടു മണിക്കൂർ വിനോദം എട്ടുമണിക്കൂർ വിശ്രമം എന്ന അവകാശം നേടിയെടുക്കാൻ ചിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്യുകയും രക്തസാക്ഷികളാവുകയും ചെയ്‌തതിന്റെ ഉജ്ജ്വല സ്മരണയാണ് മെയ്ദിനം. വിവിധ ഭൂഖണ്ഡങ്ങളിൽ, രാജ്യങ്ങളിൽ, വിവിധ കാലങ്ങളിൽ എണ്ണമറ്റ തൊഴിലാളികൾ നടത്തിയ സമരങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും. അവ ഇനിയും പൂർണമായിട്ടില്ല. ആഹാരം, വിദ്യാഭ്യാസം, പാർപ്പിടം, ശുദ്ധജലം, ശുദ്ധവായു എന്നിവയ്ക്കും സ്വതന്ത്രചിന്തയ്ക്കും അഭിപ്രായപ്രകടനത്തിനും അഭിരുചികൾക്കനുസരിച്ച് വളരാനുള്ള അവസരം, എല്ലാ വിഭാഗീയതയിൽ നിന്നുമുള്ള മോചനം... അങ്ങനെയങ്ങനെ അനിഷേധ്യങ്ങളായ മനുഷ്യാവകാശങ്ങൾ ഇനിയും നിറവേറാത്ത സ്വപ്നങ്ങളാണ്. ആ സ്വപ്‌നങ്ങൾ സൂക്ഷിക്കുന്നവർക്കും അവയ്ക്കായി പൊരുതുന്നവർക്കും മെയ്ദിനം ആവേശം പകരും.

ഐതിഹാസിക പോരാട്ടങ്ങളിലൂടെ തൊഴിലാളിവർഗം നേടിയ അവകാശങ്ങൾ പോലും വെല്ലുവിളിക്കപ്പെടുകയാണ്‌. ജോലിസമയം എട്ടുമണിക്കൂറിൽ നിന്നും പന്ത്രണ്ടും പതിനാറുമായി കൂട്ടാനാണ്‌ മോഡി സർക്കാർ ശ്രമിക്കുന്നത്‌. കരാർ തൊഴിൽ രീതി പ്രോത്സാഹിപ്പിക്കുകയാണ്. ഒഴിഞ്ഞുകിടക്കുന്ന ലക്ഷക്കണക്കിന് തസ്തികകളിൽ നിയമനം നടത്തുന്നില്ല. യുപിഎസ്‌സി വഴിയും കാര്യമായ നിയമനമില്ല. പൊതുമേഖലാ തൊഴിൽ ദായക സംവിധാനങ്ങൾ റിക്രൂട്ട്മെന്റിന് തയ്യാറാകുന്നില്ല. പ്രകൃതി വിഭവങ്ങളെയും പൊതുമേഖലാ വ്യവസായത്തെയും തുച്ഛവിലയ്ക്ക് വിൽക്കുകയാണ്‌. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ വഴി പൊതു ആസ്തികൾ സ്വകാര്യ ചങ്ങാത്ത മുതലാളിമാർക്ക് കൈമാറുന്നു. സൈന്യത്തിൽ പോലും കരാർവൽക്കരണം നടപ്പിലാക്കുന്നു. ഇവയ്‌ക്കെല്ലാമെതിരായ തൊഴിലാളിവർഗവും കർഷക സംഘടനകളും മറ്റ് ജനവിഭാഗങ്ങളും സമരപാതയിലാണ്.

വർഗീയ വിഭാഗീയ ശ്രമങ്ങൾക്കും തീവ്രവർഗീയ പ്രചാരണങ്ങൾക്കും വർഗീയകലാപശ്രമങ്ങൾക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ പ്രതിരോധത്തിന്റെ നേടുംകോട്ട തീർക്കേണ്ട ഉത്തരവാദിത്വവും തൊഴിലാളി വർഗത്തിനുണ്ട്‌. സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കാനുള്ള തൊഴിലാളി വർഗത്തിന്റെ ശ്രമങ്ങൾ ശക്തമായി മുന്നോട്ട് പോകണം. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച്‌ ഈ കാലത്തിന്റെ പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കുമെതിരായ പോരാട്ടം ഇന്ത്യൻ തൊഴിലാളിവർഗം ഏറ്റെടുത്തിരിക്കുകയാണ്. ആ സമരങ്ങൾ വിജയിപ്പിക്കാനുള്ള പ്രതിജ്ഞ പുതുക്കലാകട്ടെ ഇത്തവണത്തെ മെയ്‌ദിനം.

 

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.