Skip to main content

മെയ് ദിനം

ഇന്ന് മെയ് 1, ലോക തൊഴിലാളി ദിനം. സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീർഘമായ തൊഴിലാളിവർഗ പോരാട്ടത്തിന്റെ ആവേശം തുടിക്കുന്ന ദിനം. ലോകമാകെയുള്ള തൊഴിലാളികളെ കോർത്തിണക്കുന്ന വർഗബോധത്തിന്റെ മഹത്വം മെയ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നിയോലിബറൽ മുതലാളിത്ത നയങ്ങൾ രാജ്യത്തെ ഗ്രസിക്കുന്ന ഈ ഘട്ടത്തിൽ തൊഴിലാളി ദിനാചരണത്തിന്റെ പ്രാധാന്യവും പ്രസക്തിയും വലുതാണ്.

പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 2014-22 വരെയുള്ള കാലയളവിൽ കേന്ദ്ര ഗവൺമെന്റ് സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി രാജ്യത്താകെ ഉദ്യോഗം നൽകിയത് വെറും 7.22 ലക്ഷം പേർക്കാണ്. പുതുതായി തസ്തികകൾ സൃഷ്ടിച്ചിട്ടില്ല എന്നു മാത്രമല്ല കേന്ദ്ര സർവീസിലും പൊതുമേഖല സ്ഥാപനങ്ങളിലുമായി നിലവിലുള്ള 10 ലക്ഷത്തോളം തസ്തികളിൽ നിയമനം നടത്താതിരിക്കുകയുമാണ്.

റെയിൽവേയിൽ 3 ലക്ഷം ഒഴിവുകളാണ് നികത്താതെ ഇട്ടിരിക്കുന്നത്. വേതനം കുറഞ്ഞ വിഭാഗം തസ്തികകളിൽ കരാർ നിയമനങ്ങൾ മാത്രമാണ് നടക്കുന്നത്. പട്ടാളത്തിൽ പോലും സ്ഥിരം തൊഴിലുകൾക്ക് പകരം കരാർ നിയമനങ്ങൾ കൊണ്ടുവരുന്നു. വർഷം രണ്ടുകോടി പുതിയ തൊഴിലുകൾ സൃഷ്ടിക്കും എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപി സർക്കാരിന്റെ തൊഴിലാളികളോടുള്ള യഥാർഥ സമീപനമാണിത്.

എന്നാൽ കഴിഞ്ഞ 7 വർഷം കൊണ്ട് എൽഡിഎഫ് സർക്കാർ കേരളത്തിൽ പി.എസ്.സി വഴി നടത്തിയ നിയമനങ്ങൾ 2 ലക്ഷത്തിലധികമാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രമുള്ള ഒരു സംസ്ഥാനത്ത് പ്രതിവർഷം മുപ്പതിനായിരത്തോളം പേർക്ക് പുതുതായി സർക്കാർ ഉദ്യോഗം നൽകുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ മാത്രം 40,000ത്തോളം പുതിയ തസ്തികകളും സംസ്ഥാനത്ത് സൃഷ്ടിക്കുകയുണ്ടായി. സർക്കാർ മേഖലയ്ക്ക് പുറത്തും ഏറ്റവും അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.

റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഇന്ന് രാജ്യത്തെ നിർമ്മാണ മേഖലയിൽ ഏറ്റവും ഉയർന്ന ദിവസ വേതനം ലഭിക്കുന്ന സംസ്ഥാനം കേരളമാണ്. പ്രതിദിനം ശരാശരി 837.30 രൂപ ഈ മേഖലയിൽ തൊഴിലാളികൾക്ക് ലഭിക്കുന്നു. തൊഴിലുമായി ബന്ധപ്പെട്ട പരാതി പരിഹാരവും മികച്ച രീതിയിൽ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ ഇന്‍ഡ്‌സ്ട്രിയല്‍ റിലേഷന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 3534 തൊഴില്‍ തര്‍ക്കങ്ങളാണ് പരിഹരിച്ചത്.

കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലം മുതൽ ഇന്നു വരെ 59 തൊഴിൽ മേഖലകളിൽ കുറഞ്ഞ വേതനം നിശ്ചയിച്ചു. ഈ സർക്കാർ നിലവിൽ വന്നതിനു ശേഷം 11 മേഖലകളിൽ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചു കഴിഞ്ഞു. വിദ്യാസമ്പന്നരായ തൊഴിൽ അന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാകാൻ നൈപുണ്യവികസന പ്രവർത്തനങ്ങളോടൊപ്പം വിപുലമായ തൊഴിൽ മേളകളും സർക്കാർ നടപ്പാക്കുന്നു. ഇതുവരെ 96,792 പേർക്കാണ് തൊഴിൽ മേളകൾ മുഖേന തൊഴിൽ ലഭ്യമായത്. അതിഥി തൊഴിലാളികളുടേയും സ്ത്രീ തൊഴിലാളികളുടേയും ക്ഷേമത്തിനായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.

ഈ തരത്തിൽ എൽഡിഎഫ് സർക്കാർ നടത്തുന്ന തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തെ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന തൊഴിലാളിവിരുദ്ധ സമീപനങ്ങളോടുള്ള ചെറുത്തുനില്പാണ്. ചൂഷണങ്ങൾ ഇല്ലാത്ത സമത്വസുന്ദരമായ ഒരു ലോകം അസാധ്യതയല്ല. ഇച്ഛാശക്തിയോടെ അതിനായുള്ള സമരങ്ങൾ തുടരുകയാണ് വേണ്ടത്. അവയ്ക്ക് ഊർജ്ജം പകരാനും തൊഴിലാളി വർഗത്തിന്റെ ഐക്യം സുദൃഢമാക്കാനും ലോക തൊഴിലാളി ദിനം നമുക്ക് പ്രചോദനം പകരട്ടെ. ഏവർക്കും മെയ് ദിനാശംസകൾ.

 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.